Feb 28, 2009

ഇത് ഞങ്ങളുടെ ലോകം


കഥ,തിരക്കഥ,സംവിധാനം: ശ്രീകാന്ത് അടല
സംഭാഷണം: സതീഷ് മുതുകുളം (മലയാളം)
നിര്‍മ്മാണം: ദില്‍ രാജു (ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്)
സംഗീതം: മിക്കി ഐം മേയര്‍
അഭിനേതാക്കള്‍ : വരുണ്‍ സന്ദേശ്. ശ്വേതാ പ്രസാദും,പ്രകാശ് രാജ്,ജയസുധ തുടങ്ങിയവര്‍


സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായാ “കോത്ത ബങ്കരു ലോകം“ മൊഴിമാറി എത്തിയതാണ് ‘ഇത് ഞങ്ങളുടെ ലോകം’. ഈ സൂപ്പര്‍ഹിറ്റ് പ്രണയകഥ ശ്രീകാന്ത് അഡലയുടെ ആദ്യ സംവിധാന സംരംഭമാണ്. ഹാപ്പി ഡേയ്‌സിലൂടെ ശ്രദ്ധേയനായ വരുണ്‍ സന്ദേശാണ് നായകന്‍. നായിക ശ്വേതാ പ്രസാദും.രെദഖ് ആര്‍ട്സിന്റെ ബാനറില്‍ കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത് ഖാദര്‍ ഹസനാണ്.

കൃഷ്‌ണമൂര്‍ത്തിയുടെയും ഭാര്യയുടെയും (പ്രകാശ് രാജ്, ജയസുധ) ഏക മകനാണ് ബാലു (വരുണ്‍ സന്ദേശ്). ബാലുവിന്റെ അച്‌ഛന്‍ മകനോട്ഒരു സുഹൃത്തിനെ പോലെ ആണ് പെരുമാറുന്നത്. അവന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. കോളജിലെത്തുന്ന അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നു. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒരു പത്രത്തില്‍ അച്ചടിച്ച് വരുന്നു ഇതറിയുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ (അഹുതി പ്രസാദ്‌) മകള്‍ സ്വപ്‌നയെ (ശ്വേത). വിവാഹം കഴിപ്പിക്കാന്‍ അച്‌ഛന്‍ തീരുമാനിക്കുന്നു. സ്വപ്‌ന ബാലുവുമൊത്ത് ഒളിച്ചോടാന്‍ നിശ്‌ചയിച്ചെങ്കിലും കൃഷ്‌ണമൂര്‍ത്തിയുടെ അപകട മരണം മൂലം അവള്‍ക്ക് ബാലുവിനെ കാണാ‍ന്‍ കഴിഞ്ഞില്ല. അച്‌ഛന്റെ സ്വപ്‌നം സഫലമാക്കാനായി നന്നായി പഠിക്കാന്‍ ബാലു നിശ്‌ചയിക്കുന്നു. അവന്‍ എന്‍‌ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ദിവസം സ്വപ്‌നയുടെ അച്‌ഛനെ അപ്രതീക്ഷിതമായി കാണുന്നു. സ്വപ്‌ന തങ്ങളുടെ രണ്ടു പേരുടെയും കൂടെയില്ലെന്ന് അവര്‍ ഇരുവരും അന്നാണ് മനസിലാക്കുന്നത്.പിന്നെ ചെറിയ ഒരു സസ്പെന്‍സ്(?)


ഒരു തെലുങ്ക് പടം അതിന്റെ എല്ലാ സ്വഭാവവും ഇതിലും കാണിച്ചിട്ടുണ്ട്.... എന്ത് പറയാന്‍ നായികയെ കാണാന്‍ കൊള്ളാവുന്നതുകൊണ്ട് കണ്ടിരുന്നു.... ഉള്ളത് പറയണമല്ലേ നല്ല പിക്ചറൈസേഷന്‍ ഗാനങ്ങള്‍(സീനുകള്‍ മാത്രം) നന്നായിട്ടുണ്ട്... പിന്നെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും നന്നായിട്ടുണ്ട്... ഒരു പൈങ്കിളി പ്രേമം അങ്ങനെയെ സിനിമയെ വിശേഷിപ്പിക്കാനാകൂ... തെലുങ്കില്‍ ഇതൊക്കെ നടക്കും മലയാളത്തില്‍ ഇച്ചിരി കഷ്ട്ടപ്പെടും ഹസ്സന്‍ ചേട്ടന്‍...

നമ്മുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ ലാലിന്റെ ക്ലാസില്ലേ??? അത് കോപ്പിയടിച്ചിട്ടുണ്ട് ഈ സിനിമയില്‍
അപ്പോ തെലുങ്കമ്മാരും മലയാളപടം കാണാറുണ്ടല്ലേ???? അതോ ഇനി വല്ല ഹോളീവുഡ് പടത്തില്‍ നിന്നും ആണോ ഫാസിലും ആ സംഭവം പൊക്കിയത്?

എന്തായാലും നമ്മുടെ കളേഴ്സിനെകാളും സിങ്കപ്പൂരിനെകാളും കണ്ടിരിക്കാന്‍ പറ്റിയ പടം ആണ് ഇത്.... ഇച്ചിരി ഓവര്‍ അഭിനയം ആണെന്നേ ഉള്ളൂ വേറെ വല്യ കുഴപ്പം ഒന്നും ഇല്ല പടത്തിന് പിന്നെ മലയാളികള്‍ക്ക് ദഹിക്കാന്‍ പറ്റാത്ത
കഥയും മലയാളികള്‍ക്ക് ഇപ്പോഴും 40വയസ്സ് കഴിഞ്ഞവര്‍ വേണമല്ലോ കോളേജ് പയ്യമ്മാരുടെ വേഷം ചെയ്യാന്‍!!!

റേറ്റിങ്ങ് 2/5

Feb 15, 2009

റെഡ് ചില്ലീസ്


സംവിധാനം: ഷാജി കൈലാസ്
കഥ,തിരക്കഥ, സംഭാഷണം: ഏ കെ സാജന്‍
നിര്‍മ്മാണം:രജപുത്ര മൂവീസ്
സംഗീതം:എം ജയചന്ദ്രന്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സിദ്ദിഖ്, ബിജുമേനോന്‍, ഗണേശന്‍, തിലകന്‍, സുകുമാരി തുടങ്ങിയവര്‍

ഓട്ടേറെ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ റെഡ് ചില്ലീസ് വാലന്റൈന്‍സ് ദിനത്തില്‍ റിലീസായി. ലാല്‍-ഷാജി കൂട്ടുകെട്ടിന്റെ അവസാന ചിത്രങ്ങളായ ബാബാ കല്യാണി,അലിഭായ് തുടങ്ങിയവ പ്രേക്ഷകരില്‍ വലിയ ചലനമൊന്നും സൃഷ്ട്ടിച്ചിട്ടുണ്ടായിരുന്നില്ല. ഏ കെ സാജന്‍-കൈലാസ് കൂട്ടുകെട്ടിന്റെ ചിന്താമണി കൊലക്കേസ് വലിയ ഹിറ്റായിരുന്നു എന്നാല്‍ അതിന് ശേഷം ഈ കൂട്ടുകെട്ടിനും വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാനായിരുന്നില്ല.

സിങ്കപ്പൂരിലെ വലിയ ബിസിനസ്‌മാനാണ് ഒ എം ആര്‍(ലാല്‍) ഇദ്ദേഹത്തിന്റെ യഥാര്‍ഥ ബിസിനസ്സ് എന്താണെന്ന് ആര്‍ക്കും അറിയില്ല എണ്ണകച്ചവടമാണെന്നും ആയുദ്ധക്കച്ചവടമാണെന്നും അല്ല അധോലോക നായകനാണെന്നും പറയുന്നവരും ഉണ്ട്. ഒ എം ആര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒന്‍പത് പെണ്‍കുട്ടികള്‍(റെഡ് ചില്ലീസ്) ഒ എം ആറിന്റെ റേഡിയോ(ക്ലബ് എഫ് എം) യില്‍ ജോക്കീസ് ആണ് കൂടാതെ ഇവര്‍ ഒരു മ്യൂസിക്ക് ബാന്റ് കൂടിയാണ്. ന്യൂയിര്‍ ദിനത്തില്‍ ഇവരെ കാണാന്‍ ഒ എം ആര്‍ വരുന്നു കൂടാതെ ഇവറില്‍ ഒരാളെ ഒ എം ആര്‍ കമ്പനിയുടെ ചീഫ് ആക്കും എന്നും അറിയിക്കുന്നു ഇവര്‍ ആരും ഒ എം ആറിനെ നേരില്‍ കണ്ടിട്ടില്ല. ഇവര്‍ ന്യൂയിര്‍ ദിനത്തില്‍ ഒരു അപകടത്തില്‍ ചെന്ന് ചാടുന്നു ഇവരെ രക്ഷിക്കാന്‍ ഒ എം ആര്‍ വരുന്നു. ഇതാണ് ബേസിക്ക് തീം....

മോഹന്‍ ലാലിനെ മാക്സിമം സ്റ്റൈലിഷ് ആക്കാന്‍ ഷാജി കൈലാസ് കണിഞ്ഞ് പരിശ്രമിച്ചിട്ടുണ്ട് എന്നാല്‍ “ടൈഗര്‍“, “ചിന്താമണി” എന്നീ ചിത്രങ്ങളില്‍ കൈലാസ് കാണിച്ച ആങ്കിളുകള്‍, സ്ലോമോഷന്‍,ഷോട്ട്സ് ഇതില്‍ കൂടുതല്‍ ഒന്നും പുള്ളിക്ക് ഇതിലും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാല്‍ മോഹന്‍ലാലിന്റെ സ്ക്രീന്‍ പ്രസന്‍സ് ഈ കുറവുകള്‍ നികത്തുന്നു.
ഒരു ഹാഷ് ബുഷ് കഥ. കുറേ ശരീരം കാണിച്ച് ഇംഗ്ലീഷും ചവച്ച് തുപ്പി നടക്കുന്ന പെണ്‍ കുട്ടികള്‍. ഓവര്‍ സെന്റി. ഇതൊക്കെ നമ്മള്‍ ചിന്താമണിയിലും കണ്ടതാണല്ലോ അതൊക്കെതന്നെ ഇതിലും. എം ജയചന്ദ്രന്റെ പാട്ട് പോര... പടത്തിന്റെ സ്പീഡിനോടും ഷോട്ട്സിനൊടും ഒത്ത് പോകുന്നില്ല പാ‍ട്ട്... എന്നാല്‍ രാജാമണിയുടെ പശ്ചാത്തല സംഗീതം കിടുക്കന്‍... (ബോണ്ട് തീമും ചോര വീണ മണ്ണില്‍നിന്നും ഒക്കെ കട്ടിട്ടുണ്ടേലും) ഒരു ഹാഷ് ബുഷ് കഥയും പറഞ്ഞ് ഒടുക്കം കൊന്നവന്‍ തന്നെ ചത്തത് എന്നപോലെ ഒരു യമകണ്ടന്‍ സസ്പെന്‍സും കൊണ്ട് വെച്ചാല്‍ പടം കലക്കും എന്നാണോ സാജന്‍ ചേട്ടനും കൈലാസന്‍ ചേട്ടനും ധരിച്ച് വച്ചിരിക്കുന്നത് ????

കൈപ്പും ഉപ്പും മൊളകും പുളിപ്പും മധുരവും ഒക്കെ ചേര്‍ത്തപ്പോ കുഴപ്പമില്ലാത്ത ഒരു ടേസ്റ്റ് കിട്ടുന്നത് പോലെ ഈ “ചുവന്ന മുളക്” വല്യ കുഴപ്പമില്ല....

എന്തായാലും ലാലും മമ്മൂട്ടിയും തമ്മിലുള്ള ഈ യുദ്ധത്തിലും വിജയം ലാലിന് തന്നെ. ലാലിന്റെ ആരാധകന്മാര്‍ക്ക് ആഘോഷിക്കാന്‍ പഞ്ച് ഡയലോഗ്സും ഡബിള്‍ മീനിങ്ങ് ഡയലോഗ്സും ചിത്രത്തില്‍ ധാരാളാം ഉണ്ട് .

ലൌ ഇന്‍ സിങ്കപ്പോര്‍ കണ്ട തിയേറ്ററില്‍ നിന്ന് തന്നെയാണ് ഞാന്‍ ചില്ലീസും കണ്ടത്...
ലൌ ഇന്‍ സിങ്കപ്പോറിന് തിയേറ്റര്‍ പകുതിയില്‍ അധികവും കാലിയായി കിടന്നപ്പോള്‍ ചില്ലീസിന് എനിക്ക് ഫസ്റ്റ് ഷോക്ക് ടിക്കറ്റ് കിട്ടിയില്ല എന്റെ ജീവിതത്തില്‍ ആദ്യമായി റിലീസ് പടത്തിന് ടിക്കറ്റ് കിട്ടാതെ അടുത്ത ഷോക്ക് ക്യൂ നിന്ന് പടം കണ്ടു..

എന്റെ റേറ്റിങ്ങ് 2.5/5

Feb 12, 2009

നാന്‍ കടവുള്‍


സംവിധാനം: ബാല
കഥ,സംഭാഷണം: ജയമോഹന്‍
നിര്‍മ്മാണം:ശിവശ്രീ ശ്രീനിവാസന്‍
സംഗീതം:ഇളയരാജ
അഭിനേതാക്കള്‍ : ആര്യ,പൂജ തുടങ്ങിയവര്‍

ഒടുവില്‍ ബാലയുടെ നാലാമത്തെ ചിത്രമായ നാന്‍ കടവുള്‍ റിലീസായി. മൂന്നുവര്‍ഷത്തില്‍ ഏറെയായി ചിത്രീകരണം ആരംഭിച്ചിട്ട് ചിത്രത്തിലെ നായകനായ ആര്യ ഈ മൂന്ന് വര്‍ഷവും മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടുമില്ല ബാലയുടെ മുന്‍ ചിത്രങ്ങളായ സേതു,നന്ദ,പിതാമഹന്‍ എന്നിവയൊക്കെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങളാണ് ഒപ്പം കൊമേഷ്യലായും വിജയിച്ചിട്ടുണ്ട്.

ജാതക ദോഷത്താല്‍ കാശിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെതേടി കുട്ടിയുടെ പിതാവും സഹോദരിയും വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. കാപാലികരുടെ മറ്റൊരു വിഭാഗമായ “അഹോരികള്‍” എന്ന സന്യാസിക്കൂട്ടത്തിലാണ് അവനെ അവര്‍ കാണുന്നത് അഹോരികള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരെയും മോക്ഷം കൊടുക്കേണ്ടവരെയും തിരിച്ചറിയാന്‍ പറ്റും എന്നാണ് വിശ്വാസം. അഹോരികളുടെ ഗുരുവിനോട് അപേക്ഷിച്ചതുകൊണ്ട് ആകുട്ടിയെ(ആര്യ) ഗുരു പിതാവിന്റെ ഒപ്പം വിടുന്നു. “അഹം ബ്രമ്മാസ്മി“ നീ കാലഭൈരവനാണ് നിനക്ക് കൊല്ലാനുള്ള അധികാരമുണ്ട് എന്ന് ഉപദേശം നല്‍കിയാണ് ഗുരു അവനെ പിതാവിന്റെ കൂടെ വിടുന്നത്. നാട്ടിലെ ജീവിതത്തോട് പൊരുത്തപ്പെടാനാകാതെ അവന്‍ ഒരു മലമുകളിലേക്ക് പോകുന്നു. പിച്ചക്കാരെ വെച്ച് പിച്ചയെടുത്ത് ജീവിക്കുന്ന താണ്ഡവന്‍ എന്ന ആളും അവന്റെ കീഴില്‍ മൃഗങ്ങളെ പോലെ ജീവിക്കുന്ന കുറേ മനുഷ്യമ്മരുടെയും കഥയാണ് മറ്റൊരു വശത്ത് . കാലഭൈരവന്‍ എങ്ങനെ ഈ പിച്ചക്കാരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കുന്നു എന്നാണ് ബാക്കി കഥ. പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റില്ല ഒരുപാട് സംഭവവികാസങ്ങള്‍ ഉണ്ട് കഥയില്‍.ആത്യന്തികമായി മരണം ഒരു വരമാണ് എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

കാലഭൈരവനായി അഭിനയിച്ച ആര്യ എല്ലാ അര്‍ഥത്തിലും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. തന്റെ ശരീരവും മനസ്സും ചിത്രത്തിനായി പൂര്‍ണമായും ആര്യ സമര്‍പ്പിച്ചിരുന്നു എന്ന് ചിത്രം കണ്ടാല്‍ മനസിലാകും. അന്ധയായ പിച്ചക്കാരിയായി അഭിനയിച്ച പൂജയും തന്റെ റോള്‍ മനോഹരമാക്കി. പിന്നെ പറയേണ്ടത് ചിത്രത്തില്‍ പിച്ചക്കാരായി അഭിനയിച്ചവരെ കുറിച്ചാണ് യഥാര്‍ഥ ഭിക്ഷയാചിക്കുന്നവരാണ് ചിത്രത്തില്‍ ഭിക്ഷാടകരുടെ വേഷത്തില്‍ 80 ശതമാനവും.... അവര്‍ എല്ലാവരുത് തന്നെ വളരെ നന്നായി അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്തു....

പിന്നെ പറയേണ്ടത് ഇളയരാജയുടെ മ്യൂസിക്കിനെപറ്റിയാണ് ആ മ്യൂസിക്കാണ് ചിത്രത്തിന്റെ ജീവനാഡി എന്ന് വേണമെങ്കില്‍ പറയാം നായകന് ഡയലോഗുകള്‍ വളരെ കുറവാണ് നായകന്‍ പറയേണ്ടതെല്ലാം പറഞ്ഞ് തരുന്നത് മ്യൂസിക്കാണ്.... ഓം ശിവോഹം എന്ന ഗാനം എടുത്ത് പറയാതിരിക്കാന്‍ വയ്യ!!!


എന്നാല്‍ ചിത്രത്തില്‍ ഓവര്‍ വയലന്‍സാണ് ഉള്ളത് സംഘട്ടനരംഗങ്ങളില്‍ ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ ഉള്ള വയലന്‍സ് രംഗങ്ങളാണ് ഉള്ളത്... പിന്നെ ഭിക്ഷക്കാരെ ചിത്രീകരിച്ചിരിക്കുന്നത് മനം മടുപ്പിക്കുന്ന രീതിയില്‍ ആണ് സ്ലംഗ്ഗോഗിനെ കുറ്റം പറയുന്നവര്‍ ഈ ചിത്രം ഒന്ന് കണ്ട് നോക്കണം... ബാലയുടെ മുന്‍ കാല ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ നാന്‍ കടവുളിനായിട്ടില്ല ബാല എന്ന സംവിധായകന്റെ സ്പര്‍ശം ചിത്രത്തില്‍ ഇല്ല...

എന്നാല്‍ വെത്യസ്തമായ ഒരു സബ്ജക്റ്റ്,ആര്യയുടെ അസാമാന്യ പ്രകടനം, ഇളയരാജയുടെ മ്യൂസിക്ക്, ക്യാമറ വര്‍ക്ക് എന്നിവയൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.... ഒന്ന് കണ്ടാല്‍ നഷ്ട്ടം വരില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം


എന്റെ റേറ്റിങ്ങ് 3.5/5

Feb 7, 2009

ഹെയ്‌ലസ


സംവിധാനം: താഹ
കഥ,തിരക്കഥ: സജി ദാമോദര്‍,താഹ
നിര്‍മ്മാണം: കിച്ചു ഫിലിംസ്
സംഗീതം:ഔസേപ്പച്ചന്‍
അഭിനേതാക്കള്‍ : സുരേഷ്‌ഗോപി, ലാലു അലക്‌സ്, തിലകന്‍, മുക്ത, വിജയരാഘവന്‍, സുരാജ്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു തുടങ്ങിയവര്‍...

ഉണ്ണികൃഷ്ണന്‍(സുരേഷ് ഗോപി) വെറും 5ആം ക്ലാസും ഗുസ്തിയുമായി തന്റെ വളര്‍ത്തച്ഛന്റെ(വിജയരാഘവന്‍) വളം കമ്പനിയില്‍ പണിയെടുത്ത് നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരനാണ് തന്റെ വളര്‍ത്തച്ഛന്‍ ചയ്യുന്ന ഒരു കുറ്റം ഏറ്റെടുത്ത് ഇയാള്‍ നാട് വിടുന്നു. വളര്‍ത്തച്ഛന്റെ യഥാര്‍ഥ മകനായ ഉല്പലാക്ഷന്‍(സുരാജ്) അയച്ച ഒരു സഹായിയെ ആവശ്യമാണെന്ന പരസ്യവും കൊണ്ടാണ് കൃഷ്ണന്‍ നാട് വിടുന്നത് .ഗണപതി അയ്യര്‍ കോടീശ്വരനാണ്. ദീര്‍ഘനാളത്തെ വിദേശവാസത്തിനുശേഷം ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നു. എന്തോ കാര്യമായ പ്രശ്‌നം അയ്യരെ അലട്ടുന്നുണ്ട്. ആ പ്രശ്‌നം പരിഹരിക്കാന്‍ അയാള്‍ക്കൊരു സഹായിയെ വേണം. സഹായിക്കുവേണ്ടി പത്രത്തില്‍ പരസ്യംകൊടുത്ത അയ്യരുടെ അടുക്കലാണ് ഉണ്ണികൃഷ്ണന്‍ എത്തുന്നത്. ആദ്യം നീരസം തോന്നിയെങ്കിലും അയാളിലെ സത്യസന്ധത ബോധ്യപ്പെട്ട അയ്യര്‍ കൃഷ്ണനെ സഹായിയായി നിയമിക്കുന്നു. ഇതിനിടെ കൃഷ്ണന്റെ സുഹൃത്തായ ഉത്പലാക്ഷനും ഇവരോടൊപ്പം ചേര്‍ന്നു. കാണാതായ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തികൊടുക്കണമെന്ന് അയ്യര്‍ കൃഷ്ണനോട് ആവശ്യപ്പെടുന്നു. അയ്യരുടെ ആവശ്യം കേട്ട കൃഷ്ണനും ഉത്പലാക്ഷനും വളരെ നേരത്തെ ആലോചനയ്ക്കുശേഷം ഗണപതിഅയ്യരുടെ ആവശ്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. രോഗം കൂടി അത്യാസന്ന നിലയിലാകുന്ന അയ്യരെ രക്ഷിക്കാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് മകളെ കാണിച്ച് കൊടുക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ അവിടെ ശാലിനി(മുക്ത) എത്തുന്നു. കൃഷ്ണന്റെ അന്വേഷണത്തില്‍ അയ്യരുടെ ഭാര്യയും മകളും മരിച്ചു എന്ന് അറിയുന്നു ഗണപതി അയ്യരുടെ പഴയ സുഹൃത്തായിരുന്ന ഈശ്വരന്‍ നമ്പൂതിരി(തിലകന്‍)യില്‍നിന്നാണ് കൃഷ്ണന്‍ ഈ വിവരം അറിയുന്നത് . പിന്നീട് ശാലിനിയെ ഓടിക്കാന്‍ കൃഷ്ണനും ഉല്പനും നടത്തുന്ന ശ്രമങ്ങളാണ് കഥ എന്ന് പറയപ്പെടുന്നത് .

സുരേഷ് ഗോപിക്ക് തിയേറ്ററിലെക്ക് ആളെകയറ്റാനുള്ള കഴിവ് പൂര്‍ണമായും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ റിലീസിങ്ങ് സെന്ററിലെ തിരക്ക്(എന്റെ നാട്ടില്‍) എന്നാല്‍ ഇത്തരം പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ഗോപിച്ചേട്ടന്‍ വീണ്ടും വീട്ടില്‍ ഇരിക്കേണ്ടിവരും എന്നതിന്റെ തെളിവായിരുന്നു തിയേറ്ററില്‍ ഉയര്‍ന്ന കൂവലുകള്‍....(എന്നാലും കളേഴ്സിനെകാളും സഹിക്കബിളായിരുന്നു) മൊത്തത്തില്‍ ഒരു 5-8 വര്‍ഷം മുന്‍പ് എടുക്കേണ്ടിയിരുന്ന സിനിമ, ഗോപിച്ചേട്ടന്റെ കോമഡി എന്ന സാഹസം, ടോം&ജെറി മോഡല്‍ തമാശകള്‍ ഇങ്ങനെ ഒരുവിധം പ്രേക്ഷകനെ കൊല്ലാനുള്ള എല്ലാ വിഭവങ്ങളുമുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, രാജീവ് ആലുങ്കല്‍, ഔസേപ്പച്ചന്‍ ടീമിന്റെ സംഗീത്തിന് പ്രേക്ഷകരില്‍ വലിയ ഓളം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാലും ചെറിയ ചെറിയ തമാശകളൊക്കെയുണ്ട് ചിത്രത്തില്‍.... സമയം പോകാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ബാക്കി തമിഴ്,ഹിന്ദി ചിത്രങ്ങള്‍ എല്ലാം കണ്ടുതീര്‍ന്നെങ്കില്‍ ഒരു പ്രതീക്ഷയും വെക്കാതെ ഒന്ന് കണ്ടുനോക്കൂ.... ചിലപ്പോ വല്യ കുഴപ്പം വരില്ല.

പിന്നെ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച്.... വെറും നിഷ്കളങ്ക നിരക്ഷരകുക്ഷിയായ നായകന് ഫൈറ്റ് ചെയ്യണമെങ്കില്‍ ആരേലും ഹെയ്‌ലസ...ഹെയ്‌ലസ... എന്ന് പ്രോത്സാഹിപ്പിക്കണം. അതാ ഈ പേര് :(

കളേഴ്‌സിനെകാളും ലൌ ഇന്‍ സിങ്കപ്പോറിനെക്കാളും കണ്ടിരിക്കബിള്‍ ആണ് ഈ ചിത്രം

എന്റെ റേറ്റിങ്ങ് 1.5