Oct 10, 2012

ഓ മൈ ഗോഡ്



സംവിധാനം : ഉമേഷ് ശുക്ല
കഥ : ഗുജറാത്തി നാടകമായ "Kanji Virrudh Kanji"
തിരക്കഥ : ഭാവേഷ് മണ്ടലിയ & ഉമേഷ് ശുക്ല
നിര്‍മ്മാണം :  പരേഷ് റാവൽ, അക്ഷയ് കുമാർ & അശ്വിനി
സംഗീതം: ഹീമേഷ് റേഷമിയ
അഭിനേതാക്കള്‍ :പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി, മിഥുന്‍ ചക്രവര്‍ത്തി,  തുടങ്ങിയവര്‍...


കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍... തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു... ദൈവത്തെ കളിയാക്കിയതിനാല്‍ ദൈവം തന്ന് ശിക്ഷയാണിതെന്ന് എല്ലാവരും പറയുന്നു.... നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായോട് "ആക്ട് ഓഫ് ഗോഡ്" കാരണം ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക് നഷ്ട്ടപരിഹാരം കിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ ദൈവം തനിക്ക് നഷ്ട്ടപരിഹാരം തരണം എന്ന് പറഞ്ഞ് കാഞ്ചിഭായ് കോടതിയില്‍ പോകുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ കാഞ്ചിഭായിയെ ആക്രമിക്കുന്നു. ഇതോടെ ഭാര്യയും മക്കളും പിണങ്ങി പോകുന്നു. ദൈവങ്ങളെ കോടതികയറ്റാന്‍ പറ്റാത്തതിനാല്‍ ദൈവങ്ങളുടെ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ദൈവങ്ങളെ കോടതി കയറ്റുന്നു... ഇതേ ആക്ടിന്റെ പേരില്‍ നഷ്ട്ടപരിഹാരം കിട്ടാത്ത ആള്‍ക്കാരുടെ പിന്‍തുണയും കാഞ്ചിഭായ്ക്ക് കിട്ടുന്നു... അവര്‍ക്ക് ന്ഷ്ട്ടപരിഹാരം കിട്ടുമോ?.. പിണങ്ങിപോയ ഭാര്യയും മക്കളും തിരിച്ച് വരുമോ... കാഞ്ചിഭായ്ക്ക് പിന്നെ എന്ത് സംഭവിക്കും എന്നൊക്കെയാണ് ബാക്കി കഥ.

പരേഷ് റാവല്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം ഡയലോഗ് ഡെലിവറി... ശോ! ഒരു രക്ഷയുമില്ല. പിന്നെ ചെറുതാണെങ്കിലും മിഥുന്‍ ചക്രവര്‍ത്തിയുടെ കഥാപാത്രം... അമ്മേ കിടു... :) ദൈവമായി വന്ന അക്ഷയ് കുമാറാണ് കുറച്ച് ഓവര്‍ എന്ന് പറയാവുന്നത്. മൊത്തത്തില്‍ അഭിനേതാക്കളെ മുഴുവന്‍ സംവിധായകന്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു.  

പാട്ടുകള്‍ ഒന്നും വലിയ ആകര്‍ഷകമല്ലെങ്കിലും പ്രഭുദേവയും സോനാക്ഷിയും വരുന്ന ഗോ ഗോവിന്ദ എന്ന ഗാനം അല്‍പ്പം ഓളം ഒക്കെ ഉണ്ടാക്കുന്നുണ്ട്...
മൊത്തം ഗ്രാഫിക്സും കുഴപ്പമില്ലാതെ ചിത്രത്തോട് ചേര്‍ന്ന് പോകുന്നുണ്ട്.
 
ഈ സിനിമ കണ്ടില്ലെങ്കില്‍ നല്ല ഒരു ആക്ഷേപഹാസ്യ സിനിമ നിങ്ങള്‍ക്ക് നഷ്ട്ടമാകും. കൈവിട്ട് പോകാവുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സംവിധായകന്‍ തികഞ്ഞ കൈയ്യടക്കം പാലിച്ചു. തമാശക്ക് വേണ്ടി കൂട്ടിച്ചേര്‍ത്ത ഒറ്റ രംഗം പോലുമില്ലെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിന്തിപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങളും ഈ സിനിമ മുന്നോട്ട് വെക്കുന്നു. ഈ ചിത്രം തീര്‍ച്ചയായും കാണണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. 

എന്റെ റേറ്റിങ്ങ് : 8/10




Sep 26, 2012

I Am Back

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വരവ്...
സിനിമ കാണലിന് ഒരു കുറവും ഇല്ലെങ്കിലും എഴുതാന്‍ സാഹചര്യം കിട്ടാറില്ല എന്നാല്‍ ഇപ്പോ എല്ലാ തിരക്കുകളും അല്‍പ്പം അടങ്ങി... ഇനിമുതല്‍ കാണുന്ന സിനിമകളെ കുറിച്ച് എനിക്ക് തോന്നുന്നത് കുത്തികുറിച്ചിടാം എന്ന് കരുതുന്നു... പഴയ ഒഴുക്കും ഭാഷയും കിട്ടുമോ എന്ന് അറിയില്ല. ഒന്നു രണ്ട് പ്രാവശ്യം എഴുതി നോക്കട്ടെ!!! പറ്റുന്നില്ലേ അപ്പോ നിര്‍ത്താം...
എന്നെ ഒന്നു പേടിപ്പിച്ചാല്‍ മതി ഞാന്‍ നന്നായിക്കൊള്ളാം... 

എന്ന് 
സ്നേഹത്തോടെ 
സിനിമാഭ്രാന്തന്‍

Dec 27, 2010

മന്‍ മദന്‍ അമ്പ്


കഥ,,സംവിധാനം : കെ. എസ്. രവികുമാര്‍
തിരക്കഥ : കമല്‍ഹാസന്‍
നിര്‍മ്മാണം : ഉദയ്നിധി സ്റ്റാലിന്‍
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ :കമല്‍ഹാസന്‍, മാധവന്‍, രമേഷ് അരവിന്ദ്, തൃഷ, സംഗീത, ഉര്‍വ്വശി തുടങ്ങിയവര്‍...

തെന്നാലി, പഞ്ചതന്ത്രം, ദശാവതാരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കമലും രവികുമാറും ഒന്നിക്കുന്ന ചിത്രമാണ് മന്‍ മദന്‍ അമ്പ്. കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും. കെ എസ് രവികുമാറും സൂര്യയും ചിത്രത്തില്‍ ഗസ്റ്റ് റോളുകളിലെത്തുന്നുണ്ട്. യൂറോപ്പിലും കൊഡെക്കനാലിലും പിന്നെ ഒരു ആഡംബരക്കപ്പലിലുമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തില്‍നിന്നും കുഞ്ചനും മഞ്ജുപിള്ളയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഭൂരിഭാഗം ചിത്രവും കപ്പലില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കപ്പലില്‍ വെച്ച് ഓഡിയോ റിലീസ് നടത്തിയും ചിത്രം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

പണക്കാരനായ മദനഗോപാല്‍/മദന്‍(മാധവന്‍) സിനിമാനടിയായ അമ്പുജാക്ഷി/നിഷ/അമ്പ്(തൃഷ)വിവാഹം കഴിക്കാനുള്ള പുറപ്പാടിലാണ്. ഷൂട്ടിങ്ങ് കാണാന്‍ തന്റെ മാതാപിതാക്കളുമായി എത്തുന്ന മദന്‍ സൂര്യയുടെ കൂടെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്ന നിഷയെ തെറ്റിധരിക്കുന്നു. പിന്നീട് അവധിക്കാലം ചിലവഴിക്കാനായി പാരീസില്‍ എത്തുന്ന നിഷയെ പിന്‍തുടരാന്‍ മേജര്‍ രാജ മന്നാര്‍/മേജര്‍(കമല്‍)എന്ന പ്രൈവെറ്റ് ഡിക്റ്ററ്റീവിനെ ഏര്‍പ്പാട് ചെയ്യുന്നു. പാരീസില്‍ എത്തുന്ന നിഷ തന്റെ സുഹൃത്തായ ദീപയുടെയും(സംഗീത) മക്കളുടെയും കൂടെ യൂറോപ്പ് ചുറ്റിക്കാണാന്‍ പോകുന്നു. തന്റെ സുഹൃത്തായ രാജന്‍ന്റെ(രമേഷ് അരവിന്ദ്) ക്യാന്‍സര്‍ ചികില്‍സയ്ക്ക് പണത്തിനായാണ് മേജര്‍ നിഷയെ പിന്‍തുടരുന്ന ജോലി ഏറ്റെടുത്തത് എന്നാല്‍ പണം കൊടുക്കാതെ പറ്റിക്കാന്‍ ശ്രമിക്കുന്ന മദനെ പറ്റിക്കാനായി നിഷയെ പറ്റി മേജര്‍ മോശം റിപ്പോര്‍ട്ട് കൊടുക്കുന്നു.... ഇങ്ങനെ കള്ളത്തരങ്ങളുടെയും നുണകളുടെയും ഊരാക്കുടുക്കാണ് ബാക്കി ചിത്രം.

കമല്‍ഹാസന്‍,മാധവന്‍, തൃഷ, സംഗീത ഇവര്‍ നിറഞ്ഞ് നില്‍ക്കുകയാണ് ചിത്രത്തില്‍. കുഞ്ചനും മഞ്ജുപിള്ളയും മോശമാക്കിയില്ല... സൂര്യ ഗസ്റ്റ് റോളിലെത്തി ഒരു പാട്ട് അടിച്ച് പൊളിച്ചിരിക്കുന്നു... എന്നാല്‍ "നീല വാനം" എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.... അതിന്റെ ചിത്രീകരണവും പുതുമയും നന്നായിരുന്നു. സൂര്യ അഭിനയിച്ച "ഒയ്യാലെ ഒയ്യാലെ" എന്ന പാട്ടും നന്നായിരുന്നു. പഞ്ചതന്ത്രം, തെന്നാലി എന്നീ ചിത്രങ്ങളിയെതുപോലെ ഒരു സംഭാഷണങ്ങളിലൂന്നിയുള്ള തമാശക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നാ ഈ ചിത്രങ്ങളിലെതുപോലെ ഒരു ഫ്ലോ ചിത്രത്തിന് അവകാശപ്പെടാനില്ല പക്ഷേ ഇപ്പോ ഇറങ്ങുന്ന പടങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോ ചിത്രത്തിന് "സംഗതികള്‍" ഉണ്ട്... ഗാനങ്ങള് എല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നതാണ്. മരുന്നിനേ ഉള്ളെങ്കിലും ആക്ഷന്‍രംഗങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി.

ചുരുക്കിപ്പറഞ്ഞാ ആക്ഷനും വയലന്‍സും ഒന്നും ഇല്ലാതെ ഫാന്‍സിന്റെ കൂക്കുവിളികളും കയ്യടിയും ഒന്നും ഇല്ലാതെ സ്വസ്തമായി ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു ക്ലീന്‍ സിനിമയാണ് ഇത്. കൊടുത്ത കാശ് മൊതലാകും ഇക്കാലത്ത് അങ്ങനെ ഒരു പടം കിട്ടുന്നത് തന്നെ ഭാഗ്യമല്ലേ.....

എന്റെ റേറ്റിങ്ങ് : 6/10

Jun 23, 2010

ദ കരാട്ടേ കിഡ്



സംവിധാനം : ഹറാള്‍ സ്വാര്‍ട്ട്
നിര്‍മ്മാണം : വില്‍ സ്മിത്ത്
അഭിനേതാക്കള്‍ :ജാക്കി ചാന്‍, ജേഡന്‍ സ്മിത്ത് തുടങ്ങിയവര്‍...

1984ല്‍ ഇറങ്ങിയ കരാട്ടേ കിഡ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ കരാട്ടേ കിഡ്. ഇതില്‍ നായകനായി അഭിനയിക്കുന്ന ജേഡന്‍ സ്മിത്തിന്റെ പിതാവായ വില്‍ സ്മിത്താണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവിഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ ആണ് ഇതില്‍ മാസ്റ്റര്‍ ആയി വേഷമിടുന്നത്. ആദ്യത്തെ കരാട്ടേ കിഡില്‍നിന്നും വ്യത്യസ്തമായി കുങ്ഫു ആണ് ഇതില്‍ പഠിപ്പിക്കുന്നത്.

പന്ത്രണ്ടുകാരന്‍ ഡ്രെ പാര്‍ക്കറിനെ ചുറ്റിപ്പറ്റിയാണു കഥ പുരോഗമിക്കുന്നത്. അമ്മയ്ക്കു ചൈനയിലേക്കു ട്രാന്‍സ്ഫര്‍ കിട്ടുന്നതോടെ ബ്രിട്ടനില്‍ നിന്നു ചൈനയില്‍ എത്തപ്പെടുന്നു ഡ്രെ പാര്‍ക്കര്‍. പുതിയ നാടും രീതികളുമായി പാര്‍ക്കറിന് പൊരുത്തപ്പെടാനാകുന്നില്ല. കളിസ്ഥലത്ത് വെച്ച് കുങ്ഫു അറിയാവുന്ന ചെങ് പാര്‍ക്കറെ പ്രകോപിപ്പിക്കുന്നു. ചിങ്ങും പാര്‍ക്കറുമായി വഴക്കാകുന്നു പിന്നെ ചിങ്ങും കൂട്ടുകാരും പാര്‍ക്കറെ നിരന്തരം ശല്യപ്പെടുത്തുന്നു. പാര്‍ക്കറെ പിന്‍തുടര്‍ന്ന് അക്രമിക്കുന്ന ചിങ്ങിന്റെയും കൂട്ടുകാരുടെയും കയ്യില്‍നിന്ന് പാര്‍ക്കറുടെ അപ്പാര്‍ട്ട്മെന്റിലെ മെയ്ന്‍റനന്‍സ് മാന്‍ ആയ മിസ്റ്റര്‍ ഹാന്‍ പാര്‍ക്കറെ രക്ഷപെടുത്തുന്നു. അവരുടെ കയ്യില്‍നിന്ന് രക്ഷപെടണമെങ്കില്‍ അവരെ എതിര്‍ക്കണമെന്നും എതിര്‍ക്കണമെങ്കില്‍ കുങ്ഫു പഠിക്കണമെന്നും ഹാന്‍ പാര്‍ക്കറോട് പറയുന്നു. അങ്ങനെ മി.ഹാന്‍ പാര്‍ക്കറുടെ കുങ്ഫു മാസ്റ്റര്‍ ആകുന്നു. അങ്ങനെ അവിടെ നടക്കുന്ന ഓപ്പണ്‍ കുങ്ഫു ടൂര്‍ണമെന്റില്‍ പാര്‍ക്കര്‍ ചിങ്ങിനെയും കൂട്ടുകാരെയും നേരിട്ട് വിജയിക്കുന്നത് എങ്ങനെ എന്നതാണ് കഥ.

ജാക്കി ചാന്‍റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ സിനിമ. ജാക്കിചാന്റെ സ്ഥിരം ശൈലിയായ ആക്ഷന്‍ കോമഡിയില്‍ നിന്നും മാറി അല്‍പ്പം സീരിയസ്സ് ആയ ഒരു വേഷമാണ് ജാക്കി ചാന് ഇതില്‍ അദ്ദേഹം ആക്ഷന്‍ രംഗങ്ങളില്‍ നിന്നും വിട്ടുനിന്നു. ജേഡന്‍ സ്മിത്തിനെ പറ്റി പറയാതിരിക്കാന്‍ വയ്യ... എന്തൊരു പഹയനാ അത് ഒരു നെരന്ത് പോലുള്ള പയ്യന്‍ കാണിച്ചുകൂട്ടുന്നത് കണ്ടാ അമ്മച്ചിയാണെ കണ്ണ് തള്ളും. ഈ പടം പയ്യന് ഒട്ടേറെ ആരാധകന്‍മ്മാരേ നേടിക്കൊടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊത്തത്തില്‍ കൊടുത്ത കാശ് മൊതലാകുന്ന നല്ല കിടുക്കന്‍ പടം എന്നേ പറയാനുള്ളൂ... പിന്നെ തിയേറ്ററില്‍ കണ്ടാലേ അതിന്റെ ഒരു സുഖം കിട്ടൂ എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ....


എന്റെ റേറ്റിങ്ങ് : 6/10





Jun 2, 2010

സിങ്കം


കഥ,തിരക്കഥ,സംവിധാനം : ഹരി
നിര്‍മ്മാണം : ഗംഗവേല്‍ രാജ
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ :സൂര്യ, അനുഷ്ക, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവര്‍...

ആറു, വേല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും ഹരിയും ഒന്നിക്കുന്ന ചിത്രമാണ് സിങ്കം. സണ്‍, ബിഗ് പിക്ചേഴ്സ് എന്നിവരാണ് ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. കാക്ക കാക്ക എന്ന ചിത്രത്തിന് ശേഷം സൂര്യ പോലീസ് വേഷത്തില്‍ വരുന്ന ചിത്രമാണ് ഇത്. സൂര്യയുടെ 25മത് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

തിരുനല്‍വേലിയിലെ നല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറാണ് ദൊരൈ സിങ്കം(സൂര്യ). അത് അച്ഛന്റെ ആഗ്രഹം മാനിച്ച് മാത്രമാണ് സിങ്കം പൊലീസില്‍ ചേരുന്നത്. കുടുംബവകയായി കിട്ടിയ പലവ്യഞ്ജനക്കട നടത്തിക്കൊണ്ട് പോകാനായിരുന്നു സിങ്കത്തിന്റെ ഇഷ്ട്ടം. ആ ഗ്രാമത്തിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ ചെന്നെയില്‍ നിന്ന് വരുന്ന കാവ്യ(അനുഷ്ക)ദൊരൈ സിങ്കവുമായി പ്രണയത്തിലാകുന്നു.

ആളുകളെ തട്ടിക്കൊണ്ട് പോകല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാട് തുടങ്ങിയ ഇടപാടുകളുള്ള മയില്‍ വാഹനന്‍ (പ്രകാശ് രാജ്) ഒരു കേസില്‍ പെട്ട് നെല്ലൂര്‍ സ്റ്റേഷനില്‍ ഒപ്പിടാന്‍ കോടതി ജാമ്യ വ്യവസ്ഥ വെക്കുന്നു. മയില്‍ വാഹനന്‍ ഡ്യൂപ്പിനെ വിടുന്നു ഇത് കണ്ടുപിടിക്കുന്ന സിങ്കം മയില്‍ വാഹനനെ ഇവിടെ 3 മണിക്കൂറിനുള്ളില്‍ കണ്ടില്ലേ ചെന്നെയില്‍ വന്ന് പിടിച്ചുകൊണ്ട് വരും എന്ന് പറഞ്ഞ് വന്നവരെ വിരട്ടുന്നു. അങ്ങനെ അവിടെ വരുന്ന മയില്‍ വാഹനന്‍ ആ പകയില്‍ സിങ്കത്തിനെ ചെന്നെയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. പകരം വീട്ടാന്‍ തുടങ്ങുന്ന മയില്‍ വാഹനന് നേരേ സിങ്കവും പ്രതികരിക്കുന്നതോടെ പടം ചൂടുപിടിക്കുന്നു അവസാനം പതിവുപോലെ തിന്‍മയ്ക്ക് മുകളില്‍ നന്‍മയുടെ വിജയം.

ഒരു കിടിലന്‍ മാസ് ആക്ഷന്‍ ചിത്രമാണ് ഹരി ഇത്തവണ ഒരുക്കിയിരിക്കുന്നത്. സൂര്യ ആദ്യമായാണ് ഇങ്ങനെ ഒരു മസാല മാസ് ചിത്രത്തില്‍ വരുന്നത്. ഇതിനുമുന്നെയും മാസ് ചിത്രങ്ങളില്‍ വന്നിട്ടുണ്ടേലും ഇങ്ങനെ ഒരു വിജയ് മസാല ചിത്രത്തോട് സാമ്യപ്പെടുത്താവുന്ന ഒരു മസാല ചിത്രം ആദ്യമായിട്ടാണ്. തമിഴ് മാസ് ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താവുന്ന എല്ലാം ഉണ്ട് ചിത്രത്തില്‍ അതുകൊണ്ടുതന്നെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഈ ചിത്രം മാറും എന്ന് ഉറപ്പ്. കൂടാതെ സണ്‍ പിക്ചേഴ്സ് കണ്ട കൂതറ പടങ്ങളെപോലും ഹിറ്റാക്കാന്‍ കഴിവുള്ള പരസ്യ വിഭാഗമാണ് സണ്‍ പിക്ചേഴ്സിന് അപ്പോ ഇതുരണ്ടും ഒത്ത് ചേരുമ്പോ ഹിറ്റില്‍ കുറച്ച് ചിന്തിക്കാന്‍ പറ്റില്ല.

പടത്തിന്റെ ഏറ്റവും വലിയ പോരായ്മ കഥയാണ്. ഒരു പുതുമയും ഇല്ലാത്ത കഥയാണ് ഇതില്‍. ഹരിയുടെ തന്നെ സാമി, വേല്‍ എന്നീ ചിത്രങ്ങളിലെ നായകമ്മാരെ ഒന്നിച്ച് കണ്ടാല്‍ എങ്ങനെ ഉണ്ടാകും അതാണ് ഇതിലെ ദൊരൈ സിങ്കം. വിവേകിന്റെ കോമഡിയും പതിവ് ട്രാക്കില്‍ തന്നെ ഒരു പുതുമയും ഇല്ല. പാട്ടുകളും ഡപ്പാങ്കൂത്ത്-ഫാസ്റ്റ് ബീറ്റ് ഇട്ട് വാറ്റിയെടുത്ത പതിവ് ഐറ്റം തന്നെ. എന്നാല്‍ ഒരിക്കല്‍ പോലും ബോര്‍ അടിക്കാതെ ഇഴയാതെ ത്രില്ലിങ്ങായി ഈ പടം ഒരുക്കിയത്തില്‍ ഹരിക്ക് 100 മാര്‍ക്കും കൊടുക്കണം.

സൂര്യ ദൊരൈ സിങ്കമായി തകര്‍ത്തിട്ടുണ്ട് കിടിലന്‍ ആക്ഷന്‍, പഞ്ച് ഡയലോഗ്, ഡാന്‍സ് അങ്ങനെ എല്ലാ മേഖലയിലും സൂര്യ സിങ്കം തന്നെ. പിന്നെ അനുഷ്ക പതിവ് തമിഴ് നായികതന്നെ നായകനെ പ്രേമിക്കാനും കൂടെ ഡാന്‍സ് ചെയ്യാനും പിന്നെ വില്ലന് ഉപദ്രവിക്കാനും. ഗില്ലിക്ക് ശേഷം പ്രകാശ് രാജിന്റെ നയകനുമായി കട്ടക്ക് കട്ട നിക്കുന്ന വില്ലന്‍ വേഷം പലപ്പോഴും നായകനെക്കാള്‍ സ്ക്രീനില്‍ നിറഞ്ഞ് നിക്കുന്നത് വില്ലനായ പ്രകാശ് രാജ് ആണ്.

പോക്കിരി രാജയൊക്കെ ഹിറ്റാക്കിയ മലയാളി ഈ പടവും ഹിറ്റാക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. കൊടുത്ത കാശ് മുതലാകുന്ന ഒരു മാസ് എന്റര്‍ടേയിനര്‍ എന്ന് ഇതിനെ കണ്ണും പൂട്ടിപ്പറയാം.

എന്റെ റേറ്റിങ്ങ് : 6/10


May 28, 2010

കൈറ്റ്സ്


കഥ,തിരക്കഥ,സംവിധാനം : അനുരാഗ് ബസു
നിര്‍മ്മാണം : രാകേഷ് റോഷന്‍
സംഗീതം: രാജേഷ് രോഷന്‍
അഭിനേതാക്കള്‍ : ഹൃഥിക് റോഷന്‍,ബാര്‍ബറ മോറി, കങ്കണ റാവത്ത്‍, കബീര്‍ ബേഡി, നിക്ക് ബ്രൌണ് തുടങ്ങിയവര്‍...

മര്‍ഡര്‍, ഗ്യാങ്ങ്സ്റ്റര്‍ തുടങ്ങിയ മസാല ചിത്രങ്ങളുടെ സംവിധായകനായ അനുരാഗ് ബസുവിന്റെ ഏഴാമത് ചിത്രമാണ് കൈറ്റ്സ്. അതുപോലെ തന്നെ ജോധാ അക്ബറിന് ശേഷം ഹൃഥിക് മുഴുനീള വേഷത്തില്‍ വരുന്ന ചിത്രമാണ് ഇത് (ക്രേസി 4, ലക് ബൈ ചാന്‍സ് എന്നീ ചിത്രങ്ങളില്‍ സ്പെഷല്‍ അപ്പിയറന്‍സില്‍ വന്നിട്ടുണ്ട് പുള്ളി) മെക്സിക്കന്‍ സുന്ദരിയായ ബാര്‍ബറാ മോറിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഹോളിവുഡ് ടെക്നീഷ്യമാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ട് ചിത്രത്തിന്റെ പുറകില്‍. ഹിന്ദിയില്‍ അല്ലാതെ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


ഇന്ത്യന്‍ വംശജനായ ജെയ് (ഹൃഥിക് റോഷന്‍) അമേരിക്കയില്‍ കൊറിയൊഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. വലിയ പണക്കാരനാകുക എന്നതാണ് ജെയുടെ വലിയ സ്വപനം. അന്യനാടുകളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ എത്തുന്ന യുവതികളെ വിവാഹം കഴിച്ച് അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി പണം സമ്പാദിക്കുന്ന ഏര്‍പ്പാടും അയാള്‍ക്കുണ്ട്.

ജെയുടെ ഡാന്‍സ് സ്കൂളില്‍ വെച്ച് ചൂതാട്ട കേന്ദ്രം ഉടമയായ ബോബിന്റെ (കബീര്‍ ബേഡി) മകള്‍ ജിനയെ (കങ്കണ റാവത്ത്) ജെയ് കാണുന്നു. ജിനയ്ക്ക് ജെയിനോട് പ്രേമം ആണ്. കാശിനായി ജിനയെ വിവാഹം കഴിക്കാന്‍ ജെയ് തയ്യാറാകുന്നു. ജീനയുടെ സഹോദരന്‍ ടോണി (നിക്ക് ബ്രൌണ്‍) പുതിയ കാമുകിയായ നടാഷയുമൊത്ത് (ബാര്‍ബറ മോറി) വരുന്നത് അപ്പോഴാണ്. നടാഷ താന്‍ മുമ്പ് വിവാഹം കഴിച്ച് അമേരിക്കയില്‍ വാസ സൌകര്യം നേടിക്കൊടുത്ത സ്പെയിന്‍കാരി ലിന്‍ഡയാണെന്ന് ജെയ് മനസ്സിലാക്കി. രണ്ടു പേരുടേയും ലക്ഷ്യം സമ്പന്ന ജീവിതം മാത്രം. എന്നാല്‍ ക്രമേണ ജെയും ലിന്‍ഡയും വീണ്ടും അടുത്തു. ടോണി അവരുടെ രഹസ്യം കണ്ടെത്തിയതോടെ അവര്‍ ഒളിച്ചോടി. പിന്തുടര്‍ന്ന് പിടികൂടാന്‍ ടോണിയുടെ വാടക ഗുണ്ടകളും ഒപ്പം പോലീസും.

മനോഹരമായ ലൊക്കേഷന്‍, നല്ല ക്യാമറ, പ്രമുഖ അഭിനേതാക്കള്‍ ഇങ്ങനെ ഒരുപാട് ആകര്‍ഷക ഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രേക്ഷനെ ചിത്രത്തിലേക്കാകര്‍ഷിക്കുന്ന എന്തോ ഒന്ന് ചിത്രത്തിലില്ല. ഒരു 'മജ' കിട്ടുന്നില്ല ചിത്രത്തില്‍. ചിലപ്പോഴൊക്കെ വല്ലാതെ ഇഴഞ്ഞ് നീങ്ങുന്നുമുണ്ട് ചിത്രം. പിന്നെ മനസിലാകാത്ത സ്പാനിഷ് ഭാഷയും.

കങ്കണ ഹൃഥിക് ജോഡികളുടെ ഒരു കിടിലന്‍ ഡാന്‍സ് നമ്പര്‍ ഉണ്ട് ചിത്രത്തില്‍ ബാക്കി പാട്ടുകളൊന്നും വലിയ മെച്ചം ഇല്ല. ഏറെ കൊട്ടിഘോഷിച്ച് ആക്ഷന്‍ ചേസ് രംഗങ്ങള്‍ തമിഴ് സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ നാണിപ്പിക്കും. മൊത്തത്തില്‍ കാര്യമായിട്ട് പറയാന്‍ ഒന്നും ഇല്ല. വേണമെങ്കില്‍ കാണാം അത്രമാത്രം അല്ലാതെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമൊന്നുമല്ല ഇത്.

എന്റെ റേറ്റിങ്ങ് : 5/10

May 8, 2010

ഹൌസ്ഫുള്‍


കഥ,തിരക്കഥ,സംവിധാനം : സാജിദ് ഖാന്‍
നിര്‍മ്മാണം : സാജിദ് നാദ്‌വാല
സംഗീതം: ശങ്കര്‍ ഏസാന്‍ ലോയി
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍,ഋതേഷ് ദേശ്മുഖ്, അര്‍ജുന്‍ രാംപാല്‍, ബൊമ്മന്‍ ഇറാനി, ദീപിക പദുകോണ്‍, ലാറദത്ത, ജിയ ഖാന്‍ തുടങ്ങിയവര്‍...

ഹെയ് ബേബി എന്ന ചിത്രത്തിന് ശേഷം സാജിദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഹൌസ് ഫുള്‍'. ഹെയ് ബേബിയിലെ മിക്കവാറും താരങ്ങളും ഹൌസ് ഫുള്ളിലും ഉണ്ട്. 1994ല്‍ കമലഹാസന്‍, പ്രഭുദേവ, സൌന്ദര്യ, രംഭ എന്നിവര്‍ അഭിനയിച്ച "കാതലാ കാതലാ" എന്ന ചിത്രത്തിന്റെ കഥയെ ആണ് സാജിദ് ഖാന്‍ ലണ്ടനിലും ഇറ്റലിയിലും ആയി പറിച്ച് നട്ട് 'ഹൌസ് ഫുള്‍' ആക്കിയിരിക്കുന്നത്.

ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ആരുഷ്(അക്ഷയ്കുമാര്‍), സുഹൃത്ത് ബോബ്(റിതേഷ് ദേശ്മുഖ്) അയാളുടെ ഭാര്യ ഹെതല്‍(ലാറദത്ത) എന്നിവര്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന്റെ ഹോള്‍സൈയില്‍ കടയാണ് ആരുഷ്. യഥാര്‍ത്ഥ കാമുകിയെ കണ്ടെത്താനായാല്‍ തന്റെ പരാജങ്ങള്‍ക്ക് അറുതി വരുത്താനാകും എന്നാണ് ആരുഷിന്റെ വിശ്വാസം. ബോബിന്റെ ബോസിന്റെ മകളായ ദേവിക(ജിയ)യെ ആരുഷിനെകൊണ്ട് കല്യാണം കഴിപ്പിക്കുന്നു എന്നാല്‍ ആദ്യരാത്രിയില്‍ ദേവിക കാമുകന്റെ കൂടെ ഓടിപ്പോകുന്നു. ആത്മഹത്യ ചെയ്യാന്‍ പോയ ആരുഷിനെ സാന്‍ന്റി(ദീപിക) രക്ഷിക്കുന്നു. ദേവികയെ മറന്ന് സാന്റിയെ വിവാഹം കഴിക്കാന്‍ ആരുഷ് നടത്തുന്ന ശ്രമങ്ങളാണ് ബാക്കി കഥ. അത് സാധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നുമാത്രം. സാന്‍സിയുടെ സഹോദരന്‍ ക്ഷിപ്രകോപിയായ മേജര്‍കൃഷ്ണ (അര്‍ജ്ജുന്‍ റാംപാല്‍), ഹെതലിനെ ഉപേക്ഷിച്ചു പോയിരുന്ന അച്ഛന്‍ ബതക് പാട്ടേല്‍(ബൊമ്മന്‍ ഇറാനി) എന്നിവര്‍കൂടി വരുന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഹെതലിന്റെ ഭര്‍ത്താവായും സാന്‍സിയുടെ കാമുകനായും ഒരേസമയം അഭിനയിക്കാന്‍ നിര്‍ബന്ധിതാവുകയാണ് ആരുഷ്. പുറകേ സംശയക്കണ്ണുമായി മേജര്‍കൃഷ്ണയും.

പടം കണ്ടിരിക്കബിള്‍ ആണ്... തമാശയും വലിയ കുഴപ്പമില്ല. പക്ഷേ ആയകാലത്തെ മലയാളം കോമഡി പടങ്ങള്‍(നോട്ട് ദ പോയന്റ്) കണ്ടിട്ടുള്ളവര്‍ ഈ പടം കണ്ടാല്‍ കരയാനാണ് സാധ്യത കൂടുതല്‍... നമ്മടെ ജഗതിയുടെയും മറ്റും വില നമുക്ക് ഇമ്മാതിരി സിനിമകള്‍ കാണുമ്പോ മനസിലാകും. ടോം&ജെറി കോമഡി മി.ബീന്‍ അവതിരിപ്പിക്കുന്ന പോലെ ഉണ്ട് മിക്ക കോമഡികളും. പാട്ടുകള്‍ നന്നായിട്ടുണ്ട്... മൂന്ന് നായികമാരും മനസ്സറിഞ്ഞ് സഹകരിച്ചിട്ടുള്ളത്കൊണ്ട് കണ്ണിന് കുളിരുപകരുന്ന സീനുകളാണ് എല്ലാം. ദൈവം സഹായിച്ചിട്ട് സംഘട്ടനങ്ങളൊന്നും ഇല്ല. പക്ഷേ ക്ലൈമാക്സ് ഒന്നൊന്നര കൊലപാതകം ആയിപ്പോയി....

അക്ഷയ് കുമാര്‍ ആവും വിധത്തില്‍ കോമഡി കളിച്ചിട്ടുണ്ട് ഹിന്ദിയില്‍ ഏറ്റവും നന്നായിട്ട് കോമഡി ചെയ്യുന്ന നായകന്‍ അക്ഷയ് തന്നെ ആണെന്ന് തോന്നുന്നു. ഋതേഷ് വല്യകുഴപ്പമില്ലാതെ പിടിച്ച് നിക്കുന്നുണ്ട്. അര്‍ജുന്‍ രാംപാല്‍ അവസാനം വന്ന് കയ്യടി വാങ്ങുന്നുണ്ട്... നായികമാരെ പറ്റി പറയാതെ വയ്യ മൂന്നുപേരും വിശാല മനസ്സുള്ളവരാണ് പ്രേക്ഷകരുടെ വീക്ക്നസ്സ് അറിഞ്ഞ് വസ്ത്രം ധരിക്കുന്നുണ്ട് മൂവരും അല്ലാതെ ഇപ്പോഴത്തെ സിനിമയില്‍ നായികയ്ക്ക് വേറെ പണി ഒന്നും ഇല്ലല്ലോ. പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇപ്പോ ഇറങ്ങുന്ന മലയാള സിനിമകളെ വെച്ച് നോക്കുമ്പോ എത്രയോ ഭേദമാണ് ഈ പടം. ഒന്ന് കാണുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

എന്റെ റേറ്റിങ്ങ് : 5/10

Apr 24, 2010

പയ്യാ


കഥ,തിരക്കഥ,സംവിധാനം : ലിങ്കുസാമി
നിര്‍മ്മാണം : സുഭാഷ് ചന്ദ്ര ബോസ്
സംഗീതം: യുവാന്‍ ശങ്കര്‍ രാജാ
അഭിനേതാക്കള്‍ : കാര്‍ത്തി, തമന്ന,മിലിന്ദ് സോമന്‍,സോണിയാ ദീപ്തി തുടങ്ങിയവര്‍...

ഭീമ എന്ന പരാജയചിത്രത്തിന് ശേഷം സംവിധായകന്‍ ലിങ്കുസാമിയും ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയും ഒന്നിച്ച ചിത്രമാണ് പയ്യ. ഭീമ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ലിങ്കുസാമിയുടെ അടുത്ത ചിത്രം വെളിയില്‍ വന്നിരിക്കുന്നത്. ഒരു റോഡ് മൂവി എന്ന വിശേഷണവും ഉണ്ട് ചിത്രത്തിന്.

ബാംഗ്ലൂരില്‍ ജോലി അന്വേഷിച്ച് വന്ന യുവാവാണ് ശിവ(കാര്‍ത്തി). അങ്ങനെ സുഹൃത്തുക്കളുടെ കൂടെ ചുറ്റിനടക്കുമ്പോഴാണ് ചാരുലതയെ(തമന്ന) കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അവന്‍ പ്രണയിക്കാന്‍ തുടങ്ങുന്നു. ഒരു കൂട്ടുകാരനെ പിക്ക് ചെയ്യാനായി റെയില്‍വേ സ്റ്റേഷനിലെത്തുന്ന ശിവയോട് കാര്‍ ഡ്രൈവറാണെന്ന് തെറ്റിദ്ധരിച്ച് ചാരുവും കൂടെയുള്ള ആളും ചെന്നെയിലെക്ക് ട്രിപ്പ് വിളിക്കുന്നു. ചാരൂള്ളതിനാല്‍ ശിവ പോകുന്നു വഴിയില്‍ കൂടെയുള്ള ആളില്‍നിന്ന് രക്ഷിക്കാനും മുംബൈയില്‍ എത്തിക്കാനും ചാരു ആവശ്യപ്പെടുന്നു.... അങ്ങനെ ആ ബാങ്കളൂരില്‍നിന്നും മുംബൈയിലെക്കുള്ള യാത്രയും അതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അവര്‍ക്കിടയിലുണ്ടാകുന്ന പ്രണയവും ആണ് ബാക്കി കഥ.

നല്ല ക്യാമറാവര്‍ക്ക്, സൂപ്പര്‍ പാട്ടുകള്‍, നല്ല എഡിറ്റിങ്ങ് കാര്‍ത്തിയുടെയും തമന്നയുടെയും അഭിനയം അങ്ങനെ പ്ലസ്സുകള്‍ ഒരുപാടുണ്ടെങ്കിലും മൊത്തത്തില്‍ മൈനസ്സ് ആണ് ചിത്രം. എന്തോ ഒരു ഒരു വല്ലായിക... ഒരു ആക്ഷന്‍ മൂവിക്ക് വേണ്ട മൂഡ് ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. പിന്നെ കാര്‍ത്തി 20-30 പേരെ ഇടിച്ചിടുന്നത് നമ്മളുടെ സങ്കല്‍പ്പത്തിനപ്പുറമുള്ള കാര്യങ്ങളായിപ്പോയി... പിന്നെ ഫൈറ്റുകള്‍ ലിങ്കുസാമിടെ സ്ഥിരം ഫോര്‍മ്മാറ്റില്‍ തന്നെ...

പാട്ടുകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല എല്ലാം നല്ല മനോഹരമായ പാട്ടുകള്‍ നല്ല കോറിയോഗ്രാഫി പക്ഷേ കേറിവരുന്നത് മാത്രം അനവസരത്തില്‍... നല്ല തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന്റെ മെയിന്‍ പ്രശ്നം വില്ലനും നായകനുമായുള്ള പകയ്ക്ക് പോലുമില്ല ശക്തമായ ഒരു കാരണം... പച്ചക്കിളി മുത്തുച്ചരം എന്ന ചിത്രത്തിലെ വില്ലനെ കിടുക്കന്‍ ആക്കിയ മിലിന്ദ് സോമന്‍ ആണ് ഇതിലും വില്ലന്‍ പക്ഷേ അവസാനം നായകന്‍ കണ്ണുരുട്ടിപേടിപ്പിക്കുമ്പോ ഓടിപ്പോകുന്ന ടൈപ്പ് ഒരുമാതിരി കൂതറവില്ലനായി... സിനിമ കാണണോ വേണ്ടയോ എന്ന് ചോദിച്ചാ ഞാന്‍ പറയും വേണ്ടാ എന്ന... ബാക്കി നിങ്ങടെ ഇഷ്ട്ടം

തിയേറ്ററില്‍ കേട്ടത്- ഇത് സൂര്യാ തമ്പി കിടയാത്പ്പാ വിജയ് തമ്പി ( ഇവന്‍ സൂര്യയുടെ അനിയനല്ല വിജയുടെ അനിയനാണെന്ന് )

എന്റെ റേറ്റിങ്ങ് : 4/10

Mar 3, 2010

വിണ്ണൈ താണ്ടി വരുവായാ


കഥ,തിരക്കഥ,സംവിധാനം : ഗൌതം വാസുദേവ മേനോന്‍
നിര്‍മ്മാണം : മദന്‍ ഗണേഷ്, കുമാര്‍ ജയരാമന്‍
സംഗീതം: എ ആര്‍ റഹ്മാന്‍
അഭിനേതാക്കള്‍ : ചിമ്പു, തൃഷ, ബാബു ആന്റണി, കെ എസ് രവികുമാര്‍ തുടങ്ങിയവര്‍...



പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൌതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ" ഗൌതം മേനോന്റെ സ്ഥിരം മ്യൂസിക്ക് ഡയറക്റ്ററായ ഹാരിസ് ജയരാജിനെ വിട്ട് എ ആര്‍ റഹ്മാനുമായി ചേര്‍ന്നുള്ള ആദ്യ ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ". സൂപ്പര്‍ ഹിറ്റ് ചിത്രമായ വാരണം ആയിരം പുറത്ത് വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം പുറത്ത് വന്നിരിക്കുന്നത്.


എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ഒരു സിനിമാ സംവിധായകനാകണം എന്ന് ആഗ്രഹിച്ച് നടക്കുന്ന കാര്‍ത്തിക്ക് എന്ന തമിഴ് യുവാവ് ജസ്സി എന്ന മലയാളി കൃസ്ത്യാനി പെണ്ണിനെ പ്രേമിക്കുന്നു... പതിവുപോലെ വീട്ടുകാര്‍ എതിര്‍ക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ... എന്നാല്‍ കഥപറയുന്ന രീതി അതിനാണ് ഗൌതം മേനോന് 100 മാര്‍ക്കും കൊടുക്കേണ്ടത്... കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും സന്തോഷവും സങ്കടവും പ്രേക്ഷകന്റെയും കൂടിയാകുന്നു... തിയേറ്റര്‍ വിട്ടാലും കാര്‍ത്തിക്കും ജസ്സിയും നമ്മളെ വിട്ട് പോകില്ല... നൊമ്പരപ്പെടുത്തിയ ആദ്യപ്രേമത്തിന്റെ രൂപത്തില്‍ അവര്‍ നമ്മെ പിന്‍തുടരും കുറെ കാലത്തേക്ക്...

ഗാനരംഗങ്ങള്‍ എടുക്കാന്‍ ഗൌതം മേനോനെ കഴിഞ്ഞേ തമിഴില്‍ മറ്റാരും ഉള്ളൂ എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ഇതിലെ ഗാനരംഗങ്ങളും... പിക്ചറൈസേഷനും പാട്ടും... അത് കണ്ട് തന്നെ ഫീല്‍ ചെയ്യണം... ഏ ആര്‍ റഹ്മാനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ... സൂപ്പര്‍ബ്!!! കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും വികാരങ്ങള്‍ റഹ്മാനിലൂടെ പതിന്‍മടങ്ങായി നമ്മളിലെത്തുന്നു... മനോജ് പരമഹംസയുടെ ക്യാമറവര്‍ക്ക്.. ആംഗിളുകളും ഷോട്ടുകളും അയ്യോ!!! പറയാന്‍ വാക്കുകളില്ല.... കാര്‍ത്തിക്കും ജസ്സിയുമായി ചിമ്പുവും തൃഷയും ജീവിക്കുകയാണ് ചിത്രത്തില്‍.. ചിമ്പു ഇത്രയും നന്നായി അഭിനയിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്...
അതുപോലെ തൃഷയെ ഇത്രയും സുന്ദരിയായി ആദ്യമായാണ് ഞാന്‍ കാണുന്നത്... പ്രത്യേകിച്ച് സാരിയില്‍!!! ചിമ്പുവും തൃഷയും നിറഞ്ഞ് നില്‍ക്കുകയാന് ചിത്രത്തില്‍... മറ്റാരെയും സിനിമ കഴിയുമ്പോഴേക്കും നമുക്ക് ഓര്‍മ്മ പോലും ഉണ്ടാകില്ല... അത്രയും കിടിലന്‍ പെര്‍ഫോമെന്‍സ്...


കുറേ ഭാഗങ്ങള്‍ ആലപ്പുഴയിലും ചിത്രീകരിച്ചിട്ടുണ്ട് ഇതില്‍... ഒരുപാട് മലയാളം സംഭാഷണങ്ങളും ഉണ്ട്... കൂടുതല്‍ പറഞ്ഞ് ഞാന്‍ ഓവര്‍ ആക്കുന്നില്ല... ഇത് അനുഭവിച്ച് അറിയാനുള്ള ഒരു ചിത്രമാണ്... നിങ്ങള്‍ ഈ പടം മിസ്സ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ മികച്ച ഒരു പ്രണയ ചിത്രമായിരിക്കും മിസ്സ് ചെയ്യുക എന്ന് ഉറപ്പ്!!!


എന്റെ റേറ്റിങ്ങ് : 9/10

Feb 17, 2010

ഗോവ


കഥ,തിരക്കഥ,സംവിധാനം : വെങ്കിട്ട് പ്രഭു
നിര്‍മ്മാണം : സൌന്ദര്യ രജനീകാന്ത്
സംഗീതം: യുവാന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍ : ജയ്, പ്രേംജി അമരേശന്‍,വൈഭവ്,അരവിന്ദ്,സംമ്പത്ത്,സ്നേഹ,പിയ വാജ്പേയ് തുടങ്ങിയവര്‍...


ചെന്നൈ 600028, സരോജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോവ.. സൌന്ദര്യ രജനീകാന്ത് വാര്‍ണര്‍ബ്രദേര്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്നു നയന്‍താര,ചിമ്പു,പ്രസന്ന തുടങ്ങിയവര്‍ അഥിതിതാരങ്ങളായി ചിത്രത്തില്‍ എത്തുന്നു എതൊക്കെ കൊണ്ട് ചിത്രം മുന്നേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പന്നാപുരത്തിലെ മുന്ന് ചെറുപ്പക്കാരായ സാമിക്കണ്ണ്,വിനായകം,രാമരാജന്‍ എന്നിവര്‍ നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയാണ്... അതിനാല്‍ നാട്ടുകൂട്ടം ഇവരെ പരസ്പരം കണുന്നതില്‍ വിലക്കുന്നു... ഇവര്‍ ആരുമറിയാതെ കണ്ടുമുട്ടി മധുരയില്‍ കുറച്ച് ദിവസം അടിച്ച് പൊളിക്കാന്‍ തീരുമാനിക്കുന്നു... അങ്ങനെ ഇവര്‍ മൂന്നുപേരും കൂടി മധുരയിലുള്ള വിനായകത്തിന്റെ കൂട്ടുകാരന്റെ അടുത്ത് പോകുന്നു... എന്നാല്‍ അന്ന് ഒരു വിദേശയുവതിയുമായി കൂട്ടുകാരന്റെ കല്യാണമാണ്.... ഗോവയില്‍ വെച്ചാണ് ആ വിദേശയുവതിയെ പരിചയപ്പെട്ടത് എന്നും കല്യാണത്തിന് ശേഷം പുള്ളി പെണ്ണുമായി ലണ്ടനില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയുമാണ് എന്ന് അവര്‍ അറിയുന്നു. അങ്ങനെ അവര്‍ ഗോവയില്‍ പോയി ഓരോ വിദേശയുവതികളെ പ്രേമിച്ച് സെറ്റിലാകാന്‍ തീരുമാനിക്കുന്നു... അങ്ങനെ അവര്‍ ഗോവയിലെക്ക് തിരിക്കുന്നു.... പിന്നെ ഗോവയില്‍ നടക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി ചിത്രം....


സിനിമയുടെ ക്യാപ്‌ഷനില്‍ പറയുന്നതുപോലെ ശരിക്കും ഒരു ഹോളിഡേ ആണ് ചിത്രം... ഗോവയുടെ സൌന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ചിത്രം... ബീച്ചുകളും ടൂപീസ് പെണ്ണുങ്ങളും പാര്‍ട്ടികളും അമ്മേ കിടിലന്‍ സീനുകള്‍... തമിഴ് സിനിമയുടെ പരമ്പരാഗത ലൌസീനുകളെയും ആക്ഷന്‍ രംഗങ്ങളെയും കണക്കിന് കളിയാക്കുന്നുമുണ്ട് ചിത്രത്തില്‍. പ്രേംജിയാണ് ചിത്രത്തില്‍ കലക്കിയിരിക്കുന്നത്... സുബ്രമണ്യപുരത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനവും വേട്ടക്കാരനില്‍ പുലി നടുങ്ക്ത് എന്ന ഗാനവും ചിത്രത്തില്‍ പ്രേംജി കലക്കി കയ്യില്‍ കൊടുക്കുന്നു... പുള്ളിയുടെ ആമ്പിയര്‍ ഈ പടത്തിലാണ് ശരിക്കും മനസിലാകുന്നത്...

ഗേ കപ്പിള്‍ ആയിട്ട് വരുന്ന ആകാശും സംബത്തും (സാഗര്‍ ഏലിയാസ് ജാക്കിയിലെ റൊസാരിയോ) നമ്മളെ ചിരിപ്പിക്കും... സംബത്തിന്റെ 'ഡാനി' കലക്കി... അരവട്ടായിവരുന്ന സ്നേഹയും ഇംഗ്ലീഷ് പറയുന്ന ജയും അയ്യോ ശരിക്കും ഒരു സൂപ്പര്‍ കോമഡി ചിത്രമാണ് ഇത്.... രണ്ടരമണിക്കൂര്‍ എല്ലാം മറന്ന് ചിരിക്കണോ?...
എന്നാ ഗോവയ്ക്ക് വിട്ടോ!!!!!

എന്റെ റേറ്റിംഗ് :6/10

Feb 16, 2010

അസ്സല്‍


സംവിധാനം : സരണ്‍
കഥ,തിരക്കഥ: സരണ്‍, അജിത്ത്, യോഗി സേതു
നിര്‍മ്മാണം : പ്രഭു(ശിവാജി പ്രൊഡക്ഷന്‍സ്)
സംഗീതം: ഭരധ്വാജ്
അഭിനേതാക്കള്‍ : അജിത്ത്, പ്രഭു, സമീറ, ഭാവന, സമ്പത്, സുരേഷ് തുടങ്ങിയവര്‍...


പാരീസിലെ അന്താരാഷ്ട്ര ആയുധ ഇടപാടുകാരനാണ് ജീവാനന്ദം (അജിത്) ആദ്യ ഭാര്യയിലുള്ള മക്കളായ സാം (സമ്പത്ത്), വിക്കി (രാജീവ്)രണ്ടാം ഭാര്യയിലുള്ള മകന്‍ ശിവ (അജിത്) എന്നിവരും ജീവാനന്ദത്തിന്റെ കൂടെ ഉണ്ട്. സാമിനും വിക്കിക്കും ശിവയോട് പകയാണ്.. തങ്ങളുടെ പിതാവിന് ശിവയോടാണ് കൂടുതല്‍ സ്നേഹം എന്നതുകൊണ്ട് തന്നെ. ഇന്ത്യയിലെക്ക് ആയുധം എത്തിച്ച് മയക്കുമരുന്ന് പ്രതിഫലം വാങ്ങാവുന്ന ഒരു കരാര്‍ ശിവ എതിര്‍ത്തതുകൊണ്ട് ജീവാനന്ദം നിരസിക്കുന്നു എന്നാല്‍ സാമും വിക്കിയും അമ്മാവന്‍ കാളിമാമയും (പ്രദീപ് റാവത്ത്)കൂടി ജീവാനന്ദം അറിയാതെ ഈ കരാര്‍ ഏറ്റെടുക്കുന്നു. ഇതിനിടയില്‍ ജീവാനന്ദം മരിക്കുന്നു. ശിവ ഇവരുടെ ഇടയില്‍ ഒറ്റപ്പെടുന്നു.

മുംബയ് അധോലോക നായകനായ ഷെട്ടി(കെല്ലി ദോര്‍ജി) ആയിരുന്നു ഈ കരാര്‍ ആദ്യം നടത്തിയിരുന്നത് ഷെട്ടിയുടെ ആള്‍ക്കാര്‍ വിക്കിയെ തട്ടിക്കൊണ്ട് പോയി. രക്ഷപെടുത്താന്‍ ശിവ മുംബയിലെത്തി. അച്ഛന്റെ പഴയ സുഹൃത്ത് മിറാസ് (പ്രഭു) സഹായത്തിനുണ്ട്. വിക്കിയെ രക്ഷപ്പെടുത്താനായെങ്കിലും വിക്കിയും സാമും ശിവയെ വഞ്ചിച്ച് അയാളെ വെടിവെക്കുന്നു ശിവ പുഴയില്‍ വീഴുന്നു. രക്ഷപെട്ടുവന്ന ശിവ പകരം വീട്ടുന്നതുമാണ് കഥ.
പാരീസില്‍ നായകനെ പ്രേമിക്കാനും പാട്ടുപാടി നടക്കാനും അവിടെ എംബസിയില്‍ ഉദ്യോഗസ്ഥയായ ജീവാനന്ദത്തിന്റെ സഹായത്താല്‍ പഠിച്ച് വളര്‍ന്ന സാറയും (സമീറാ റെഡ്ഢി) മുംബയില്‍ പ്രേമിക്കാന്‍ മിറാസിന്റെ സുഹൃത്തിന്റെ മകളുമായ സുലഭ (ഭാവന) എന്ന യുവതിയുമുണ്ട്.


ബില്ലയുടെ സെക്കന്റ് പാര്‍ട്ട് എന്ന് വേണമെങ്കില്‍ അസ്സലിനെ വിശേഷിപ്പിക്കാം... സ്റ്റൈലന്‍ ഡ്രസ്സ് കളര്‍ഫുള്‍ ലൊക്കേഷന്‍... ഒടുക്കത്തെ തല്ല് പക്ഷേ നനഞ്ഞ പടക്കം.... അജിത്തിന്റെ കടുത്ത ആരാധകര്‍ പോലും ആവറേജ് പടം എന്നല്ലാതെ ഇതിനെ പറ്റി പറയില്ല... അര്‍മാനി സ്യൂട്ടും ഇട്ട് ബിഗ് ബി മോഡലില്‍ മസില് പിടിച്ച് നടക്കുന്ന അജിത്ത് പാട്ടില്‍ തനി പാണ്ടി ആകും ഡാന്‍സ് കെട്ടിപ്പിടി ആകെ ജകപൊക... അമ്മേ സഹിക്കാന്‍ കുറേ കഷ്ട്ടപ്പെടണം... പോരാത്തതിന് ചുരുട്ട് വായില്‍നിന്ന് എടുക്കണില്ല പുള്ളി ഒടുക്കത്തെ വലി...


പാട്ടുകള്‍ വലിയ കുഴപ്പം ഇല്ല എങ്കിലും അജിത്ത് ഡാന്‍സ് കളിച്ച് കൊളമാക്കിയിട്ടുണ്ട്.... ആക്ഷന്‍ രംഗങ്ങള്‍ കുഴപ്പമില്ല വിജയ് 10 പേര്‍ ഒരുമിച്ച് അടിച്ച് തെറിപ്പിക്കുന്നപോലെ കത്തി വലുതായി ഇല്ല എന്നതുതന്നെ വലിയ ആശ്വാസം. ഹിന്ദി സിനിമയായ 'റെയിസ്' അവിടെം ഇവിടെയും ഒക്കെ നമുക്ക് ഫീല്‍ ചെയ്യും...അജിത്ത് അസിസ്റ്റന്റ് ഡയരക്റ്ററായും ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ടൈറ്റിലില്‍ കണ്ട് ഒട്ടുമിക്ക എല്ലാസീനിലും അജിത്ത് ഉണ്ട് പിന്നെ എപ്പോഴാ പുള്ളി ഈ പണിയെടുത്തത് എന്ന് ഒരു പിടിയും ഇല്ല. യോഗി സേതു വിന്റെ "ഡോണ്‍ സല്‍സ" അല്‍പ്പം ഒക്കെ ചിരിപ്പിക്കുണ്ട് എന്നാലും മൊത്തത്തില്‍ ഓവറാണ്...

എന്താ പറയുക പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് വന്നപ്പോ എലിപോലും അല്ല എന്ന അവസ്ഥ.


എന്റെ റേറ്റിങ്ങ് : 4/10

Jan 29, 2010

പോള്‍ ഫലങ്ങള്‍

മലയാളത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച സിനിമ



2009ലെ ഏറ്റവും കൂതറ മലയാളം പടം....



ഇനി പ്രത്യേകിച്ച് ഒന്നും പറയേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ... രണ്ട് പോളിലും ഒന്നാമതായി മോഹന്‍ലാല്‍ ഉണ്ട്... രണ്ടിലും വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ് തൊട്ടുപുറകേ മമ്മൂട്ടിയും ഉണ്ട്.... 2010ല്‍ എങ്കിലും രണ്ട് സൂപ്പര്‍സ്റ്റാര്‍സും നന്നാവണേ എന്ന പ്രാര്ഥനയോടെ!!!!!!!!!!!!

Jan 20, 2010

ആയിരത്തില്‍ ഒരുവന്‍






കഥ,തിരക്കഥ,സംവിധാനം : സെല്‍വരാഘവന്‍
നിര്‍മ്മാണം : ആര്‍. രവീന്ദ്രന്‍
സംഗീതം: ജി വി പ്രകാശ്
അഭിനേതാക്കള്‍ : കാര്‍ത്തി, റീമാസെന്‍, ആന്ഡ്രിയ,പാര്‍ഥിപന്‍ തുടങ്ങിയവര്‍...


മൂന്ന് വര്‍ഷത്തിലേറെയായി ചിത്രീകരണം നടന്നുവന്ന ചിത്രമായ ആയിരത്തില്‍ ഒരുവന്‍ പൊങ്കലിന് തിയേറ്ററുകളിലെത്തി... സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്നു എന്നതും പരുത്തിവീരന് ശേഷം കാര്‍ത്തി അഭിനയിക്കുന്നു എന്നതും ചിത്രത്തിന് ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തു. 40 കോടി ബഡ്ജറ്റുമ്മായി "ഹോളിവുഡിനെ ഞെട്ടിക്കാന്‍ ഇതാ ഒരു ഇന്‍ഡ്യന്‍ സിനിമ" എന്ന പരസ്യവാചകവുമായി ആണ് ചിത്രം വന്നത്. ഓവര്‍ വയലന്‍സും 'മറ്റ്' സീനുകളും ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ആണ് നേടിക്കൊടുത്തിരിക്കുന്നത്


പതിമൂന്നാം നൂറ്റാണ്ടില്‍ ചോള-പാണ്ഡ്യ പോരാട്ടത്തിനൊടുവില്‍ നാട് വിട്ട് പോയ ചോളരാജകുമാരനെ പിന്‍തുടരുന്ന ഗവേഷകസംഘത്തിന്റെ കഥ പറയുന്നതാണ് ഈ സിനിമ


എഡി 1279 ചോളസാമ്രാജ്യത്തിന്റെ അവസാനകിരീടാവകാശിയെ പാണ്ഡ്യമ്മരുടെ ആക്രമണം മൂലം രഹസ്യതാവളത്തില്‍ അയയ്ക്കുന്നു. ആരും പിന്‍തുടരാതിരിക്കാന്‍ 7 ആപത്തുകളെ കാവല്‍ നിര്‍ത്തിയാണ് ചോളമ്മാന്‍ പുതിയ സ്ഥലത്ത് എത്തിയത്. കാലങ്ങള്‍ക്ക് ശേഷം ചോളസാമ്രജ്യത്തിലെ അവസാനകണ്ണികള്‍ താമസിച്ചിരുന്ന ഇടം തേടി ഗവേഷകര്‍ പോകുകയായി. വിശ്രുതചോളസംസ്ക്കാരത്തേക്കുറിച്ച് പഠിക്കാന്‍ നിയുക്തരായ ശാസ്ത്രജ്ഞനും പുരാവസ്തു ഗവേഷകനും (പ്രതാപ് പോത്തന്‍) അപ്രത്യക്ഷരായി. അതെപ്പറ്റി അനേഷിക്കാനുള്ള രഹസ്യദൌത്യവുമായി പുരാവസ്തു ഗവേഷക അനിതാ പാണ്ഡ്യനെയും(റിമാസെന്‍) സൈനിക ഉദ്യോഗസ്ഥന്‍ രവിയേയും(അഴകം പെരുമാള്‍) സര്‍ക്കാര്‍ നിയോഗിച്ചു. രഹസ്യനഗരത്തിലെത്താന്‍ സാഹയിക്കുന്നതിന് അപ്രത്യക്ഷനായ പുരാവസ്തുഗവേഷകന്റെ മകള്‍ ലാവണ്യയും ഈ സംഘത്തില്‍ എത്തി. സംഘത്തിന്റെ ഉപകരണങ്ങളും മറ്റും കഠിന കാട്ടുവഴികളിലൂടെയും കടലിലൂടെയുമുള്ള യാത്രയില്‍ കൊണ്ടുപോകാന്‍ മുത്തു(കാര്‍ത്തി)വിന്റെ നേതൃത്വത്തിലുള്ള കൂലികളുടെ സംഘവും എത്തി.വഴിയില്‍ കൂട്ടാളികളെ നഷ്ട്ടപ്പെട്ട് അപകടങ്ങള്‍ തരണം ചെയ്ത് അവര്‍ ആ സ്ഥലം കണ്ടുപിടിക്കുകയാണ്..
അവിടെ അവരെ കാത്ത് വലിയ ഒരു അപകടം ഇരിക്കുകയാണ്....




ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ത്താണ് സെല്‍വരാഘവന്‍ തിരക്കഥതയ്യാറാക്കിയിരിക്കുന്നത്... അദ്ദേഹത്തിന്റെ "മാസ്റ്റര്‍പീസ്" എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം.. സിനിമയ്ക്ക് വേണ്ടി അഭിനേതാക്കള്‍ എല്ലാവരും നല്ലവണ്ണം കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് സ്ക്രീനില്‍ മനസിലാക്കാം പ്രത്യേകിച്ച് റീമാസെന്‍, പാര്ഥിപന്‍ എന്നിവരുടെ പര്‍ഫോമന്‍സ് പറയാതിരിക്കാന്‍ പറ്റില്ല... ആയിരത്തില്‍ ഒരുവന്‍ എന്നതിനു പകരം ആയിരത്തില്‍ ഒരുത്തി എന്നും ചിത്രത്തിന് പേരിടാമായിരുന്നു അത്രക്ക് ചിത്രത്തില്‍ റീമാസെന്‍ നിറഞ്ഞ് നില്‍ക്കുന്നു. മുത്തുവായി കാര്‍ത്തിയും ഒട്ടും വിട്ടുകൊടുക്കുന്നില്ല...


ചിത്രത്തിന്റെ ആദ്യപകുതി വളരെ വേഗത്തില്‍ ഒരു ത്രില്ലര്‍ സിനിമ കാണുന്ന സുഖത്തില്‍ പോകുന്നു. ഇന്ത്യാനാജോണ്‍സുമായി വിദൂരസാമ്യും ചിലസീനുകള്‍ക്ക് ഉണ്ട്... എന്നാല്‍ രണ്ടാം പകുതിയിലാണ് ശരിക്കും സസ്പെന്‍സ് രണ്ടാം പകുതിയിലെ പുരാതനതമിഴ് മനസിലാക്കാന്‍ കുറച്ച് പാട് പെടേണ്ടിവരും(അതിനാല്‍ തമിഴ്നാട്ടില്‍ സബ്‌ടൈറ്റില്‍ ഇടാന്‍ തീരുമാനിച്ചു... തമിഴ് ഡയലോഗിന് തമിഴ് സബ്‌ടൈറ്റില്‍ കാലം പോയ പോക്കേ)




ഗ്രാഫിക്സ് ആണ് എനിക്ക് ദയനീയമായി തോന്നിയത് പലതമിഴ് സിനിമകളിന്‍ തന്നെ ഇതിലും നന്നായി ഗ്രാഫിക്സ് ഞാന്‍ കണ്ടിട്ടുണ്ട് ഈ പൊങ്ക്ലിനെങ്കിലും റിലീസ് ചെയ്യണം എന്നതിനാല്‍ വളരെ തിരക്ക് പിടിച്ച് ഗ്രാഫിസ് വര്‍ക്ക് ചെയ്യുകയായിരുന്നു എന്ന് സെല്‍വരാഘവന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പക്ഷേ ചിത്രത്തിലെ സെറ്റുകള്‍ മനോഹരമായിരുന്നു കലാസംവിധായകനെ സമ്മതിച്ചേ പറ്റൂ... രാംജിയുടെ സിനിമോട്ടോഗ്രാഫിയും വളരെ നന്നായിട്ടുണ്ട്.


ചിത്രത്തില്‍ ആദ്യരണ്ട് ഗാനങ്ങള്‍ അനാവശ്യമായി കുത്തിക്കേറ്റിയതായി തോന്നി എന്നാല്‍ "നെല്ലാടിയ" എന്ന് തുടങ്ങുന്ന പാര്‍ഥിപനും റീമാസെന്നും അഭിനയിച്ച ഗാനം സൂപ്പര്‍ എന്നല്ലതെ പറയാനില്ല.. ധനുഷ് ആലപിച്ച "ഉന്‍മേലെ ആസതാന്‍" എന്ന ഗാനവും കുഴപ്പമില്ല... എന്നാല്‍ ജി വി പ്രാകാശിന്റെ ബാഗ്രൌണ്ട് മ്യൂസിക്കാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്... സിനിമയുടെ മുഴുവന്‍ മൂഡും മ്യൂസിക്കില്‍ കൊണ്ടുവന്ന ഇതുപോലെ ഒരു ചിത്രം ഞാന്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ഗ്ലാഡിയേറ്റര്‍,ട്രായി,300 തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടതാണേലും ഇതിലെ ആക്ഷന്‍ രംഗങ്ങളും കുഴപ്പമില്ല... ഗ്ലാഡിയേറ്റര്‍മോഡല്‍ ഫൈറ്റ് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു...




ഈ ഒരു ശ്രമത്തെ നമ്മള്‍ അംഗീകരിച്ചേ പറ്റൂ... മലയാളത്തില്‍ ഒരിക്കലും നമുക്ക് ഇതുപോലെ ഒരു ചിത്രം സങ്കല്‍പ്പിക്കാന്‍ കൂടിയാകില്ല... തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത് എന്നാണ് എന്റെ അഭിപ്രായം.


എന്റെ റേറ്റിങ്ങ് : 7/10




Jan 6, 2010

2009ലെ ഏറ്റവും കൂതറ മലയാളം പടം....

ലിസ്റ്റ് ഇവിടൊന്നും നിക്കില്ലാന്ന് അറിയാം... എന്നാലും ഒരുവിധം ഒപ്പിച്ചു.... നിങ്ങടെ അഭിപ്രായം എഴുതാനും സ്ഥലം ഇട്ടിട്ടുണ്ട്.... പിന്നെ അനോണി ഓപ്ഷന്‍ അടക്കുന്നു... ഒന്നു രണ്ടു കൂതറ കമന്റുകള്‍ വന്നു... അപ്പോ ഞാനായിട്ടെന്തിനാ വേലീരിക്കുന്ന പാമ്പിനെ എടുത്ത് ജോക്കിടെ(നോട്ട് ദ പോയന്റ് ) ഉള്ളീവെക്കണേ....


ഈ പോളിന് കടപ്പാട് നമ്മടെ സ്വന്തം വിനുസേവിയര്‍(vinuxavier) അവനാ ഇങ്ങനെ ഒരു കൂതറ ഐഡിയ തന്നത്... അപ്പോ കൊടുക്കാനുള്ളതൊക്കെ അങ്ങോട്ട് കൊടുത്തോളൂ.....


Jan 5, 2010

മലയാളത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച സിനിമ

ലിസ്റ്റ് മുഴുവനല്ല എന്ന് അറിയാം... എന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ട 10 സിനിമകളാണ് കൊടുത്തിരിക്കുന്നത്...
കൂട്ടത്തില്‍ നിങ്ങളുടെ അഭിപ്രായത്തിലുള്ള സിനിമയും ഉള്‍പെടുത്താം.....

Dec 29, 2009

3 ഇഡിയറ്റ്സ്



സംവിധാനം : രാജ്‌കുമാർ ഹിരാനി
കഥ :ചേതന്‍ ഭഗവത്
തിരക്കഥ : രാജ്‌കുമാർ ഹിരാനി, അഭിജിത് ജോഷി
നിര്‍മ്മാണം : വിനോദ് ചോപ്ര
സംഗീതം: ശന്തനു മൌയിത്ര
അഭിനേതാക്കള്‍ : അമീര്‍ ഖാന്‍, മാധവന്‍, ഷര്‍മന്‍ ജോഷി, ബൊമ്മന്‍ ഇറാനി, കരീനകപ്പൂര്‍ തുടങ്ങിയവര്‍



മുന്നാഭായി ചിത്രങ്ങളിലൂടെ പ്രശസ്തനായ രാജ്‌കുമാർ ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് 3 ഇഡിയറ്റ്സ്. അമീന്‍ഖാനും മാധവനും ഷര്‍മ്മനും 23കാരമ്മാരായ കോളേജ് കുമാരന്‍മാരായി അഭിനയിക്കുന്നു എന്നതും. അമീര്‍ഖാന്റെ കഴിഞ്ഞ കുറേകാലങ്ങളായുള്ള ഫിലിം സെലക്ഷനും കൊണ്ടുതന്നെ വളരെ അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തിയ ചിത്രമാണ് ഇത്. കൂടാതെ മുന്നാഭായി ചിത്രം കഴിഞ്ഞ് ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരമാണ് ചിത്രത്തിന്. ചേതന്‍ ഭഗവതിന്റെ ഫൈവ് പോയന്റ് സംവണ്‍സ് എന്ന ബെസ്റ്റ് സെല്ലര്‍ നോവനിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ഫര്‍ഹാന്‍ ഖുറേഷി(മാധവന്‍), രാജു റസ്തോഗി(ഷര്‍മന്‍ ജോഷി) എന്നീ രണ്ട് സുഹൃത്തുക്കള്‍ തങ്ങളുടെ കൂടെ എഞ്ചീനീയറിങ്ങ് കോളേജില്‍ പഠിച്ച രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ്(അമീര്‍ ഖാന്) എന്ന സുഹൃത്തിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് കഥ അതിനിടയില്‍ അവരുടെ കോളേജ് ലൈഫും വരുന്നു. കോളേജില്‍ 3 ഇഡിയറ്റ്സ് എന്ന് അറിയപ്പെടുന്ന ഇവര്‍ കോളേജ് കഴിഞ്ഞ ശേഷം രാഞ്ചോഡ്ദാസിനെ കണ്ടിട്ടില്ല. കോളേജില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന ചധുര്‍ രാമലിംഗം എന്ന ഇവരുടെ ശത്രുവില്‍ നിന്നാണ് രാഞ്ചോഡ്ദാസിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത് ആയാത്രയില്‍ അവര്‍ രാഞ്ചോഡ്ദാസിനെ പ്രേമിച്ച പെണ്ണിനെയും കല്യാണപന്തലില്‍നിന്നും പൊക്കുന്നു. രാഞ്ചോഡ്ദാസ് ഒരു "കൂള്‍ ഗയ്" ആണ് അവന്‍ ഇവരുടെ എല്ലാവരുടെ ജീവിതത്തിലും ഒരുപാട് സ്വാധീനം ഉണ്ടാക്കിയിട്ടുള്ള ആളാണ്.... രാഞ്ചോഡ്ദാസ് ഇപ്പോ എവിടെയാണ് അവന്‍ എന്തിനാണ് എല്ലാവരില്‍ നിന്നും മാറിനില്‍ക്കുന്നത് എന്നതാണ് ബാക്കി കഥ.


സിനിമയെ പറ്റി എന്താ പറയേണ്ടത് സൂപ്പര്‍ബ്.... ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. മനോഹരമായ തിരക്കഥ. ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തം വ്യക്തിത്വം... ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയം... മനോഹരമായ കഥ... ലോജിക്കിന്റെ ചെറിയ പ്രശ്നം ഉണ്ടെങ്കിലും നമുക്ക് അതെല്ലാം മറക്കാം, രസകരമായ കഥാഗതി, സിനിമക്ക് നീളക്കൂടുതല്‍ ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറഡിക്കില്ല.


മൂന്ന് ഇഡിയറ്റുകളെ പറ്റി എന്താ പറയുക മൂന്നുപേരും കഥാപാത്രങ്ങളായി ജീവിക്കുകയാണ്... 40 കാരനായ അമീര്‍ ആണ് 23 വയസ്സ്കാരനായ രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ് ആയി അഭിനയിച്ചത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം കിളവമ്മാരായ മലയാള സൂപ്പര്‍ വേസ്റ്റുകള്‍ ഇവരെയൊക്കെ കണ്ട് പഠിക്കണം. മാധവനും ഷര്‍മന്‍ ജോഷിയും കട്ടക്ക് കട്ട പിറകെയുണ്ട്... എന്നാല്‍ ഇവരെയും കടത്തിവെട്ടുന്നത് "വൈറസ്" എന്ന ബൊമ്മന്‍ ഇറാനിയാണ്... ഹൊ! എനിക്കിനിയും പുകഴ്ത്താന്‍ വയ്യ!!!
കരീന പേരിന് വന്നിട്ട് പോകുന്നു കാര്യമായിട്ടൊന്നും ചെയ്യാനില്ല... എന്നാലും സ്ഥിരം മസാല വേഷങ്ങളില്‍ നിന്നും മാറി നിക്കുന്ന ഒരു നായിക വേഷമാണ് ഇതില്‍. മറ്റൊരു ശ്രദ്ധേയ കഥാപാത്രം ചധുര്‍ രാമലിംഗം എന്ന കഥാപാത്രം അവതരിപ്പിച്ച ഓമി വൈദ്യ ആണ്...

ഗാനങ്ങള്‍ കഥയുടെ മൂഡിനനുസരിച്ച് പോകുന്നുണ്ട്... നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് ഇത്. സിനിമ കാണുമ്പോ ഒരിക്കലെങ്കിലും രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡിന്റെ കൂടെ ആ ക്യാമ്പസ്സില്‍ പഠിക്കാന്‍ കൊതിതോന്നാത്തവരില്ല... 3 ഇഡിയറ്റ്സ് ആകാന്‍ കൊതിക്കാത്തവരും.


ഒന്നുരണ്ട് ലോജിക്കിന്റെ പ്രശ്നങ്ങള്‍ കഥയ്ക്ക് ഉണ്ട് എന്നാല്‍ അത് നിങ്ങളുടെ സിനിമാ ആസ്വാദനത്തിന് തടസമാകും എന്നതിനാല്‍ പറയുന്നില്ല... എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ ഇങ്ങനെ ഒരു ചിത്രം 20 വര്‍ഷം കഴിഞ്ഞാലും വരും എന്ന് എനിക്ക് തോന്നുന്നില്ല.


എന്റെ റേറ്റിങ്ങ് : 4.6/5


Dec 24, 2009

വേട്ടക്കാരന്‍



കഥ, സംവിധാനം : ബാബു ശിവന്‍
നിര്‍മ്മാണം : എം. ബാലസുബ്രമണ്യം (എ വി എം)
സംഗീതം: വിജയ് ആന്റണി
അഭിനേതാക്കള്‍ : വിജയ്, അനുഷ്ക, ശ്രീഹരി, സലിം ഗൌഡ് തുടങ്ങിയവര്‍


ബാബുശിവന്റെ കന്നി സംവിധാന സംരംഭമാണ് വേട്ടക്കാരന്‍. പതിവ് വിജയ് മസാല ഫോര്‍മാറ്റില്‍ തന്നെയാണ് ഇതിന്റെയും വരവ്. കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ പോക്കിരി എന്ന ഒരേ ഒരു ഹിറ്റ് ചിത്രം മാത്രം നല്‍കിയ വിജയുടെ ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. ഏത് ഓടാത്ത പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഓടിക്കാനുള്ള കഴിവുള്ള സണ്‍ടീവി എങ്ങനെയും ഈ പടവും കരകേറ്റും എന്ന് പ്രതീക്ഷിക്കാം. വിജയുടെ ഇന്‍ട്രൊടെക്ഷന്‍ സോങ്ങായ "ഞാന്‍ അടിച്ചാ താങ്കെ മാട്ടാ, നാലുമാസം തൂങ്ക മാട്ടാ..." എന്ന കുത്ത് പാട്ടില്‍ വിജയുടെ മകനായ സഞ്ജയും ഡാന്‍സ് ആടുന്നുന്നുണ്ട്.


സത്യസന്ധനും ധീരനുമായ ദേവരാജ് ഐ‌പി‌എസിനെ (ശ്രീഹരി) പോലെ ആകാന്‍ കൊതിക്കുന്ന,കൂട്ടുകാര്‍ ‘പൊലീസ് രവി’ എന്ന് കളിയാക്കി വിളിക്കുന്ന രവി (വിജയ്) തന്റെ പൊലീസ് മോഹവുമായി ചെന്നൈയിലെ കൊളേജില്‍ ചേരുന്നു. ചെന്നൈയില്‍ ജീവിക്കാനും പഠിക്കാനുമുള്ള പണം കണ്ടെത്താനായി പാര്‍‌ട്ടൈമായി ഓട്ടോ ഓടിക്കുന്ന രവി തന്റെ കൂട്ടുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച ചെല്ല (രവിശങ്കര്‍) എന്ന റൌഡിയെ എടുത്തിട്ട് അലക്കുന്നു. ചെല്ലയുടെ അച്ഛനാവട്ടെ സ്ഥലത്തെ അധോലോക നായകനായ വേദനായകവും. തന്റെ ആരാധനാമൂര്‍ത്തിയായ ദേവരാജ് ഐപി‌എസിനെ വേദനായകം പരിപ്പിളക്കിയിട്ടുണ്ട് എന്ന് അറിയുന്ന രവി വേദനായകത്തിന്റെ പരിപ്പിളക്കാനായി വേട്ടക്കാരനായി അവതാരമെടുക്കുന്നു.


കണ്ടുമടുത്ത തമിഴ്, തെലുങ്ക് സിനിമകളിലെ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ ഇല്ലാത്ത ഒരു കഥാപാത്രം പോലും സിനിമയില്‍ ഇല്ല. ഒരു ചെല്ലത്താമരെ എന്ന ഒരു പാട്ട് മാത്രമാണ് ചിത്രത്തില്‍ കൊള്ളാവുന്നതായി തോന്നിയത്. നൂറ് കണക്കിന് അനുയായികളുള്ള വില്ലന്‍ നായകന്‍ ഒറ്റയ്ക്ക് എല്ലാവരെയും അടിച്ച് ചമ്മന്തിയാക്കുന്നു. ഇത്രയേ ഉള്ളു കഥ.


അപാര സഹനശക്തിയുണ്ടെങ്കില്‍ മാത്രം ഈ സിനിമയ്ക്ക് കയറിയാല്‍ മതി. ഒടുക്കത്തെ ഫൈറ്റ്സും പാട്ടും ഡാന്‍സും ഒക്കെയായി ഒരു ഒന്നൊന്നര മസാലയാണ് സിനിമ. നായികയായ അനുഷക്ക തന്റെ ശരീരം പരമാവധി സിനിമയ്ക്കായി ഡഡിക്കേറ്റ് ചെയ്തിട്ടുണ്ട്. വിജയുടെ അഴകിയ തമിഴ് മകന്‍, കുരുവി, വില്ല് എന്നി പടങ്ങള്‍ കണ്ട ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രവും കണ്ടോളൂ.... നിങ്ങള്‍ക്ക് ഈ ചിത്രം സഹിക്കാനുള്ള ശേഷി കൈവന്നിട്ടുണ്ടാകും.

എന്റെ റേറ്റിങ്ങ് : 1.5/5

Dec 21, 2009

അവതാര്‍





കഥ, സംവിധാനം : ജയിംസ് കാമറൂണ്‍
നിര്‍മ്മാണം : ജയിംസ് കാമറൂണ്‍, ജോന്‍ ലാന്‍ഡാവ്
സംഗീതം: ജയിംസ് ഹോണര്‍
അഭിനേതാക്കള്‍ : സാം വര്‍ത്തിംഗ്ടണ്‍, സോയി സല്‍ദാന, സ്റ്റീഫന്‍ ലാംഗ് തുടങ്ങിയവര്‍



ടെര്‍‌മിനേറ്റര്‍, എലിയന്‍‌സ്, ടൈറ്റാനിക്ക്, ട്രൂ ലൈസ് എന്നീ ഇതിഹാസ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമയാണ് അവതാര്‍. 1500 കോടി രൂപ മുടക്കി വര്‍ഷങ്ങള്‍ എടുത്ത് നിര്‍മ്മിച്ചതാണ് ഈ ചിത്രം. ഗ്രാഫിക്സ്സും യഥാര്‍ഥ ഷോട്ടുകളും തിരിച്ചറിയാനാകാത്തവിധം ഇണക്കിച്ചേര്‍ത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2D,3D,Imax 3D ഫോര്‍മാറ്റുകളില്‍ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.



"കഥ നടക്കുന്നത് 2154-ലാണ്. പാണ്ടോറ എന്ന സാങ്കല്‍പ്പിക ഗ്രഹത്തിലേക്ക് അത്യാഗ്രഹികളായ മനുഷ്യര്‍ കടന്നുവരുന്നതും ഭൂമിയുടെ അതിജീവനത്തിനായി ഈ ഗ്രഹത്തിലുള്ള അമൂല്യധാതു കൊള്ളയടിക്കാനായി അവിടത്തെ അന്തേവാസികളായ നാവികളുമായി പോരടിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യര്‍ക്ക് ആവശ്യമായ അമൂല്യധാതു, പണ്ടോറയിലെ ഘോരവനങ്ങളില്‍ മറഞ്ഞുകിടക്കുന്നു. എന്നാല്‍ ധാതു മാത്രമല്ല ഇവിടെയുള്ളത്, ദിനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളും മറ്റ് വിചിത്ര/ഭയാനക ജീവികളും വനങ്ങളിലുണ്ട്.

പണ്ടോറയില്‍ വായുവില്ല. അതിനാല്‍ തന്നെ, നാവികളെപ്പോലെ ക്ലോണ്‍ ചെയ്തെടുത്തിട്ടുള്ള മനുഷ്യരെയാണ് ഈ ഗ്രഹം പിടിച്ചടക്കാനായി മനുഷ്യര്‍ അയയ്ക്കുന്നത്. ഭൂമിയിലെ യുദ്ധത്തില്‍ പരുക്കേറ്റ് ശരീരം ഭാഗികമായി തളര്‍ന്ന ജേക്ക് സള്ളി നാവിയാകാന്‍ തയ്യാറാവുകയാണ്. നാവിയായി അവതാരമെടുക്കുന്നതിലൂടെ തന്‍റെ ചലനശേഷി വീണ്ടെടുക്കാന്‍ പറ്റുമെന്ന സന്തോഷത്തിലാണ് ജേക്ക്.

നാവിയായി അവതാരമെടുത്ത ജേക്ക് പണ്ടോറയിലെത്തി മനുഷ്യര്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ നാവി ഗോത്രക്കാരിയായ നെയ്‌തിരിയുമായി പ്രണയബന്ധത്തില്‍ ആവുകയും നാവികളെ അടുത്തറിയും ചെയ്യുന്നതോടെ ജേക്കിന്‍റെ ഉള്‍‌ക്കണ്ണ് തുറക്കുന്നു. പാവങ്ങളായ നാവികളെ കുരുതി കൊടുത്ത് ഭൂമിക്ക് വേണ്ടി അമൂല്യധാതു പിടിച്ചെടുക്കണോ നാവികളെ കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷിക്കണോ എന്നാണ് ജേക്കിന് മുന്നിലുള്ള സമസ്യ. ഈ സമസ്യയുടെ ഉത്തരം തന്നെയാണ് അവതാറിന്‍റെ ക്ലൈമാക്സ്."(കട : വിക്കി)


അടുത്തകാലത്ത് ഇറങ്ങിയ സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും മനോഹരം. കഥ കേട്ട് പഴകിയതാനെങ്കിലും സ്വീകരിച്ചിരിക്കുന്ന കഥപറയല്‍ രീതിയാണ് ശ്രദ്ധേയം. ഓരോ ചെറിയ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച് വളരെ മനോഹരമായാണ് ഇതിന്റെ ഗ്രാഫിക്സ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നമ്മള്‍ കണ്ട് പഴകിയ 3D സങ്കേതം അല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് (നമ്മളുടെ 3D സ്ക്രീനീന്ന് ഐസ്ക്രീം നീട്ടുന്നതും വാള്‍ വീശുന്നതുമൊക്കെയല്ലേ) എന്നാല്‍ സ്ക്രീനില്‍ നമുക്ക് ഷോട്ടുകളുടെ "ആഴവും പരപ്പും" തിരിച്ചറിയാനകുന്നവിധമാണ് ഇതിലെ 3D രീതി. ഇത് ഗ്രാഫിക്സ് തന്നെയാണോ എന്ന് സംശയിച്ച് പോകും വിധമാണ് ഓരോ രംഗവും. എന്നാല്‍ ഗ്രാഫിക്സ് തിരക്കഥയെ വിഴുങ്ങാതെ അവതരിപ്പിച്ചിട്ടുണ്ട്. നാവികള്‍ക്കായി ഒരു പ്രത്യേക ഭാഷതന്നെ ജയിംസ് കാമറൂണും കൂട്ടരും തയ്യാറാക്കിയിരുന്നു. 15 വര്‍ഷം മുന്നേ തന്നെ ജയിംസ് കാമറൂണിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കഥയായിരുന്നു പോലും ഇത്. എന്നാല്‍ അന്നത്തെ സാങ്കേതികവിദ്യ വെച്ച് ഇത് ഇടുത്താല്‍ തന്റെ മനസ്സില്‍ ഉള്ളത് സ്ക്രീനില്‍ വരില്ലാ എന്ന് കാമറൂണിന് മനസിലായി അങ്ങനെ 15 വര്‍ഷത്തിന് ശേഷമാണ് കാമറൂണ് ആ കഥ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. ടൈറ്റാനിക്കിന് ശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയിംസ് കാമറൂണ് സംവിധാനം ചെയ്ത ഒരു ചിത്രം പുറത്ത് വരുന്നത് അത് വെറുതെയായില്ല.

ഞാന്‍ ഇതുവരെ കണ്ട ഒരു ഏലിയന്‍ സിനിമയിലും നമുക്ക് ഏലിയന്‍സിനോട് ഇഷ്ട്ടം തോന്നാന്‍ മാത്രം ഒന്നും കാണില്ല. എന്നാല്‍ ഇതില്‍ നാവികളുടെ വിജയം നമ്മളുടെ വിജയമായി കണ്ട് നമ്മള്‍ സന്തോഷത്തോടെയാണ് തിയേറ്റര്‍ വിടുക. ചില കാര്യങ്ങള്‍ സിനിമ കണ്ട് കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല "ഐ സീയു", ഹാങ്ങിങ്ങ് മൌണ്ടേന്‍സ് (ഹാലേലൂയ), സീക്രട്ട് ട്രീസ് സീഡ്സ്, നാവിയുടെ മുടി തുടങ്ങിയവ....

പറ്റുമെങ്കില് 3Dയില്‍ തന്നെ ഈ സിനിമ കാണുക. 40ഉം 50ഉം രൂപക്ക് നാട്ടീന്ന് സിനിമ കണ്ടുകൊണ്ടിരുന്ന ഞാന്‍ 300 രൂപ ടിക്കറ്റ് ചാര്‍ജ് കണ്ടപ്പോ തല ഒന്ന് ചുറ്റിയതാ... പക്ഷേ സിനിമ കണ്ട് കഴിഞ്ഞപ്പോ 300 ഒരു നഷ്ട്ടവും തോന്നിയില്ല..... പക്ഷേ ഇന്റര്‍വെല്ലിലെ പോപ്പ്കോണും കോളയും അര്‍മ്മാദമായിപ്പോയി.

എന്റെ റേറ്റിങ്ങ് : 4.8/5

റെനിഗുണ്ട



സംവിധാനം : പനിനീര്‍ശെല്‍വം
നിര്‍മ്മാണം : ഫിലിംഫ്രാബ്രിക്കേര്‍സ്
സംഗീതം: ഗണേഷ് രാഖവേന്ദ്ര
അഭിനേതാക്കള്‍ : ജോണി, സനുഷ, നിഷാന്ത് തുടങ്ങിയവര്‍


പുതുമുഖ സംവിധായകനായ പനിനീര്‍ ശെല്‍വം സംവിധാനം ചെയ്ത ചിത്രമാണ് "റെനിഗുണ്ട". പരുത്തിവീരന്‍, വെണ്ണിലാ കബടി കുളു, സുബ്രമണ്യപുരം, കുങ്കുമപൂവും കൊഞ്ചും പുറാവും, നാടോടികള്‍ തുടങ്ങിയ റിയലറ്റിക് സിനിമാഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് റെനിഗുണ്ടയും. വയലന്‍സ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന തീം.

തമിഴ്നാട്ടിലെ ദേവകോട്ടയെന്ന സ്ഥലത്ത് മാതാപിതാക്കളോടൊപ്പം കഴിയുകയാണ് ശക്തി എന്ന 19കാരന്‍. പഠിക്കാന്‍ വലിയമിടുക്കനൊന്നുമല്ല ശക്തി‍. സ്ഥലത്തെ രാഷ്ട്രീയ നേതാവും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന് ശക്തിയുടെ അച്ഛന്‍ സാക്ഷിയായി. അച്ഛനേയും അമ്മയേയും അതെത്തുടര്‍ന്ന് ഗുണ്ടകള്‍ കൊലപ്പെടുത്തി. പ്രതികാരം ചെയ്യാന്‍ തുനിഞ്ഞ ശക്തിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ജയിലില്‍ അടച്ചു. ജയിലില്‍ കൊലപാതകക്കേസില്‍പ്പെട്ട് കഴിയുന്ന ഒരു സംഘം യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് ശക്തി ജയില്‍ ചാടി ആന്ധ്രയിലെ റെനിഗുണ്ടയില്‍ എത്തുന്നു. അവിടെയും അവര്‍ കൊലപാതകങ്ങള്‍ ചെയ്യുന്നു... പോലീസ് പുറകെ ഉണ്ട്... പിന്നെ ശക്തിക്കും കൂട്ടുകാര്‍ക്കും എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.

ദാരിദ്രം, പട്ടിണി, പ്രതികാരം, സമൂഹത്തിനോടുള്ള വിരോധം ഇതൊക്കെയാണ് മറ്റ് എല്ലാ സിനിമകളെയും പോലെ ഇതിലെയും വയലന്‍സിനുള്ള കാരണം. ഗുണ്ടകളുടെ സുഹൃത്ബന്ധം, പ്രേമം, ലോലവികാരങ്ങള്‍ തുടങ്ങിയവയാണ് ഇതിലും ഉള്ളത്... "5 ഗുണ്ടകളുടെ കരളലിയിക്കുന്ന കദനകഥ." തമിഴ്നാട്ടില്‍ മാന്യമായി കൊട്ടേഷന്‍ പണി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കത്ത ക്രൂരമ്മാരായ പോലീസിന്റെ ശല്യം കാരണം ആന്ധ്രയില്‍ പോയി കൊട്ടേഷന്‍ പണി ചെയ്യാന്‍ തീരുമാനിക്കുന്ന സുഹൃത്തുക്കള്‍... കോപ്പ്... തമിഴന്‍മാര്‍ക്ക് ഇമ്മാതിരി ഗുണ്ടകളെ പിടിച്ച് വിശുദ്ധമ്മാരാക്കുന്ന പടം പിടിച്ച് മതിയായില്ലേ?... എല്ലാത്തിലും ഒരേ കഥ.. ഗുണ്ടാപ്പണി ചെയ്ത് മാന്യമായി ജീവിക്കുന്ന നായകന്‍ നല്ലവളായ നായിക.. നായികയെ ചുറ്റി കുറേ പ്രശ്നങ്ങള്‍... നായകന് പ്രേമം.. ഗുണ്ടാപ്പണി എല്ലാം വിട്ട് ഒരുമിക്കാന്‍ തീരുമാനിക്കുന്നു... ഒന്നികില്‍ പോലീസ് അല്ലെങ്കില്‍ മറ്റ് ഗുണ്ട്കള്‍ നായികയെ കൊല്ലും... നായകന്‍ പ്രതികാരം... അവസാനം നായകനും മരിക്കും... ഇതേ പാറ്റേണില്‍ എത്ര തമിഴ്, തെലുങ്ക്, കന്നഡ പടങ്ങള്‍... മലയാളത്തിലും ഉണ്ട്..

കൂതറകളായ നായകമ്മാരുടെ വസന്തമാണ് തമിഴില്‍ ഇപ്പോള്‍... വന്ന് വന്ന് ഏത് രായപ്പനും അഭിനയിക്കാം എന്ന സ്ഥിതി ആയി ഇപ്പൊള്‍... എന്തൊക്കെ ആയാലും ജസ്റ്റ് വാച്ചബിള്‍ ആണ് സിനിമ.... 60% മലയാള ചിത്രങ്ങളെകാളും ഭേദം.... സനുഷയും മോശമാക്കിയില്ല... പക്ഷേ നായികയാകാനുള്ള പ്രായം കൊച്ചിനില്ല.. നമുക്ക് കണ്ടാല്‍ ആ ബേബി സനുഷയെ തന്നെ ഓര്‍മ്മവരും...

സമയം കിട്ടിയാല്‍ ഒന്ന് കണ്ടുനോക്കിക്കോ.. വല്യ കുഴപ്പം വരില്ലാ.... അധവാ വല്ല കുഴപ്പവും തോന്നിയാല്‍ കമ്പനിക്ക് യാതൊരു ഉത്തരവാദവും ഇല്ലാ....

എന്റെ റേറ്റിങ്ങ് : 2.5/5

Dec 19, 2009

റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍



സംവിധാനം : ഷമ്മിത്ത് അമന്‍
കഥ : ജദീപ് സാഹ്നി
നിര്‍മ്മാണം : ആദിത്യാ ചോപ്ര
സംഗീതം: സലിം & സല്‍മാന്‍ മര്‍ചെന്റ്
അഭിനേതാക്കള്‍ : രണ്‍ബീര്‍ കപ്പൂര്‍, ഷസാന്‍ പദംസി തുടങ്ങിയവര്‍


'ചക് ദേ ഇന്ത്യ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷിമ്മിത് അമന്‍ യാഷ് രാജിന് വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍' കംപ്യൂട്ടര്‍ ബിസിനസ്സ് രംഗത്തെ നെറികേടുകളും ചതികളുമാണ് ഷമ്മിത്ത് ഈ ചിത്രത്തിലൂടെ തമാശയുടെ അകമ്പടിയോടെ പറയുന്നത്....


പഠനത്തില്‍ പിന്നാക്കമായിരുന്നു ഹര്‍പ്രീത് സിംഗ് (രണ്‍ബീര്‍ കപൂര്‍).'AYS'(At Your Service) എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നേടി. പക്ഷെ സത്യസന്ധനായ ഹര്‍പ്രീത് ബിസിനസ് നേടുന്നതില്‍ പരാജയപ്പെടുന്നു. അവനെ കസ്റ്റമര്‍ കോളിങ്ങ് സെക്ഷനിലേക്ക് മാറ്റുന്നു. കമ്പനിയില്‍ അയാള്‍ പരിഹാസ കഥാപാത്രമായി. ടെലിഫോണ്‍ ഓപ്പറേറ്റര്‍ അവിടെ വന്ന ഒരു കോള്‍ ഹര്‍പ്രീതിനോട് സഹതാപം തോന്നി അവന് മറിച്ച് കൊടുക്കുന്നു... ആ കസ്റ്റമറെ(ഷസാന്‍ പദംസി) കാണാന്‍ പോയ ഹര്‍പ്രീത് കസ്റ്റമര്‍ക്ക് വേണ്ടി ഗ്രാഫിക്ക് കാര്‍ഡ് വാങ്ങാന്‍ പോകുന്നു.. അവിടെ വെച്ച് ഹര്‍പ്രീതിന് ഒര്‍ജിനല്‍ വിലയും തന്റെ കമ്പനി കസ്റ്റമര്‍ക്ക് കൊടുക്കുന്ന വിലയും തമ്മിലുള്ള അന്തരം മനസിലാകുന്നു.. ഹര്‍പ്രീത് ആ കസ്റ്റമര്‍ക്ക് വേണ്ടി തന്റെ കമ്പനിയിലെ ഹാഡ്‌വെയര്‍ ടെക്നീഷ്യനെ കൂട്ടുപിടിച്ച് സ്വയം സിസ്റ്റം കൊടുക്കുന്നു... അവന് വീണ്ടും വീണ്ടും ഓഡര്‍ കിട്ടുന്നു.. അങ്ങനെ 'റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന്‍' എന്ന രഹസ്യ കമ്പനി ഉണ്ടാക്കി അതേ കമ്പനിയില്‍ ഇരുന്നുകൊണ്ടുതന്നെ അയാള്‍ അതേ ബിസിനസ് നടത്തി വിജയിക്കുകയാണ്. കമ്പനി മുതലാളിയുടെ ശകാരം കേട്ട് അസ്വസ്ഥരായി നിന്നിരുന്ന മറ്റു ചില ജീവനക്കാരുടെ പിന്തുണയും അയാള്‍ക്ക് ലഭിച്ചു. ഹര്‍പ്രീത് സിംഗിന്‍െറ ബിസിനസ് തഴച്ചുവളര്‍ന്നു. 'AYS' കമ്പനിയുടെ ബിസിനസ് പതനവുമായി.കമ്പനി മുതലാളി ഇത് അന്വേഷിച്ച് കണ്ടുപിടിക്കുന്നു... പിന്നെ ഹര്‍പ്രീതിനും കൂട്ടര്‍ക്കും എന്ത് സംഭവിക്കുന്നു റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന് എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.


ഒരു സെക്കന്റ് പോലും ബോറഡിക്കാതെ രസിച്ച് അവസാനം അല്‍പ്പം ചിന്തിച്ച് ഇരുന്നു കാണാവുന്ന ചിത്രമാണ് ഇത്... അനാവശ്യമായ ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല... ടെലിഫോണ്‍ ഓപ്പറേറ്റര്‍, ഹാഡ്‌വെയര്‍ ടെക്നീഷ്യന്‍, പ്യൂണ്‍, സേയില്‍ മാനേജര്‍ തുടങ്ങിയ എല്ലാകഥാപാത്രങ്ങളും (ആരുടെയും പേര് അറിയില്ല) സിനിമ കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ഉണ്ടാകും.. കൂടാതെ കംപ്യൂട്ടര്‍ സേയില്‍ രംഗത്തെ ഒരുവിധപ്പെട്ട എല്ലാ ഉള്ളുകളികളും ചിത്രത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.. 'എംപ്ലോയി ഓഫ് ദ മന്ത്' എന്ന ഹോളീവുഡ് ചിത്രത്തിന്റെ വിദൂരഛായ ചിത്രത്തിനുണ്ട്.. ഹര്‍പ്രീതായി രണ്‍ബീറും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്.. അങ്ങനെ രണ്‍ബീറിന്റെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റും പിറന്നു.

ചിത്രത്തിലില്ലെങ്കിലും "പോക്കറ് മേം റോക്കറ്റ്" എന്ന ബണ്ണി ദയാല്‍ ആലപിച്ച ടൈറ്റില്‍ സോങ്ങ് ആണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്.. ഏത് തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറാണ് ചിത്രം എന്ന് കണ്ണുംപൂട്ടി പറയാം...

എന്റെ റേറ്റിങ്ങ് : 3.5/5